ഇടുക്കി : പിതാവ് വഴക്ക് പറഞ്ഞതില്‍ മനംനൊന്ത് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. അമിതമായി ഫോണ്‍ ഉപയോഗിച്ചതിനും റീചാര്‍ജ് ചെയ്തതിനും അച്ഛന്‍ ശകാരിച്ചതിനെ തുടര്‍ന്നാണ് കുട്ടി തൂങ്ങിമരിച്ചത്. കട്ടപ്പന സുവര്‍ണഗിരി കല്യാണത്തണ്ട് കറുകപ്പറമ്ബില്‍ ബാബു (രവീന്ദ്രന്‍)- ശ്രീജ ദമ്ബതികളുടെ മകന്‍ ഗര്‍ഷോം(14) ആണ് മരിച്ചത്.
ഗാസിപ്പൂർ അതിർത്തിയിൽ കർഷകരും ബിജെപി പ്രവർത്തകരും തമ്മിൽ സംഘർഷം
മൊബൈലില്‍ ഗെയിം കളിക്കാനായി കഴിഞ്ഞ ദിവസം ഗര്‍ഷോം 1500 രൂപയ്ക്ക് ഫോണ്‍ റിചാര്‍ജ് ചെയ്തിരുന്നു. ഇത് അറിഞ്ഞതോടെ ചൊവ്വാഴ്ച അച്ഛന്‍ ശകാരിക്കുകയുണ്ടായി. തുടര്‍ന്ന് ഇന്ന് രാവിലെ മാതാപിതാക്കള്‍ ജോലിയ്ക്ക് പോയതിന് പിന്നാലെ ഗര്‍ഷോം മുറിയില്‍ കയറി വാതിലടച്ചു.
ഗര്‍ഷോമിന്റെ അനിയത്തിയും വല്യമ്മയും ഈ സമയം വീട്ടിലുണ്ടായിരുന്നു.
ഏലക്കാട്ടില്‍ ജോലിക്കാരിയായ അമ്മ വിളിച്ചിട്ട് കിട്ടാതായതോടെ അയല്‍ക്കാരെ വിളിച്ച് വിവരം അന്വേഷിച്ചു. ഇവര്‍ വന്നു നോക്കിയപ്പോഴാണ് മുറിക്കുള്ളില്‍ ഗര്‍ഷോമിനെ ഷോളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. കൊറോണ പരിശോധനയ്ക്കായി മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.