Type Here to Get Search Results !

അണക്കരമെട്ടില്‍ കാട്ടാനക്കൂട്ടം; ജനങ്ങളുടെ ആശങ്കയകറ്റണം - എസ്.ഡി.പി.ഐ.

 




പുഷ്പ്പക്കണ്ടം: പുഷ്പ്പക്കണ്ടം അണക്കരമെട്ടില്‍ കാട്ടാനക്കൂട്ടം തുടര്‍ച്ചയായി കൃഷികള്‍ നശിപ്പിക്കുകയും ജനങ്ങളുടെ ജീവിതത്തിനു ഭീഷണിയാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ അധികൃതര്‍ അടിയന്തരമായി ഇടപെട്ട് നടപടികള്‍ സ്വീകരിക്കണമെന്ന് എസ്.ഡി.പി.ഐ. പുഷ്പ്പക്കണ്ടം ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു.  




പുഷ്പകണ്ടം അണക്കരമെട്ടില്‍ കാട്ടാനക്കൂട്ടം കൃഷിയിടത്തില്‍ അഞ്ചുമണിക്കൂറാണ് നാശം വിതച്ചത്. 10 ഏക്കര്‍ സ്ഥലത്തെ 1000 ചെടികളും നൂറിലധികം വാഴ, ചേമ്പ് വിളകളും നശിപ്പിച്ചു. തോട്ടങ്ങളിലിലെ ജലസേചന സംവിധാനവും തോട്ടങ്ങളില്‍ സൂക്ഷിച്ച ബാരലുകളും തകര്‍ത്തു. ലക്ഷക്കണക്കിനു രൂപയുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. 




കേരള-തമിഴ്‌നാട് അതിര്‍ത്തിയായ അടിവാരത്ത് കൃഷി ചെയ്തിരുന്ന കടല വിളവെടുപ്പ് കഴിഞ്ഞതോടെയാണ് കാട്ടാന അണക്കരമെട്ടിലേക്ക്  കടന്നത്. തമിഴ്‌നാട്ടിലെ കര്‍ഷകരുടെ കൃഷിയും കാട്ടാനക്കൂട്ടം വ്യാപകമായി നശിപ്പിച്ചിരുന്നു. കഴിഞ്ഞ മാസം എത്തിയ ആനക്കൂട്ടത്തെ ഒരു വിധത്തിലാണ് നാട്ടുകാരും വനം വകുപ്പും ചേര്‍ന്ന് കാടു കയറ്റിയത്. ജനങ്ങളുടെ ആശങ്ക അകറ്റി പ്രതിസന്ധി പരിഹരിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടികളുമായി രംഗത്തുവരുമെന്ന് എസ്.ഡി.പി.ഐ. മുന്നറിയിപ്പ് നല്‍കി.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe