Type Here to Get Search Results !

കര്‍ണാടകയില്‍ ഒമിക്രോണ്‍ പോസിറ്റീവായി കണ്ടെത്തിയ ദക്ഷിണാഫ്രിക്കന്‍ സ്വദേശി കടന്നുകളഞ്ഞു; 10 പേരെ കാണാനില്ല

 








ബെംഗളൂരു: കര്‍ണാടകയില്‍ ഒമിക്രോണ്‍ (Omicron) പോസിറ്റിവായി കണ്ടെത്തിയ രണ്ടു പേരില്‍ ഒരാള്‍ മുങ്ങി. സ്വകാര്യ ലാബില്‍ നിന്ന് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് എടുത്ത വ്യക്തിയാണ് കടന്നുകളഞ്ഞത്.
66കാരനായ ദക്ഷിണാഫ്രിക്കന്‍ സ്വദേശിയാണ് (South African National) നിര്‍ദേശങ്ങള്‍ പാലിക്കാതെ രക്ഷപെട്ടത്. ദക്ഷിണാഫ്രിക്കന്‍ സ്വദേശിയെ പരിശോധിച്ച സമയം വിമാനത്താവളത്തില്‍ കോവിഡ് പരിശോധന നടത്തിയ 57 പേരെയും വീണ്ടും പരിശോധിക്കും.

കോഴിക്കോട് ഒമൈക്രോണ്‍ സമ്ബര്‍ക്കം; നാല് ജില്ലകളില്‍ നിന്നുള്ളവര്‍ സമ്ബര്‍ക്ക പട്ടികയില്‍

ഇവര്‍ ആര്‍ടിപിസിആര്‍ പരിശോധനാ ഫലവുമായാണ് വിമാനത്താവളത്തില്‍ എത്തിയത്. ഇദ്ദേഹത്തെ കൂടാതെ വിമാനത്താവളത്തില്‍ നിന്ന് മുങ്ങിയ പത്ത് പേരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കര്‍ണാടക സര്‍ക്കാര്‍. കാണാതായ പത്ത് പേരും ഫോണുകള്‍ സ്വിച്ച്‌ ഓഫ് ചെയ്‌തിരിക്കുന്നതിനാല്‍ ആരെയും കണ്ടുപിടിക്കാന്‍ പറ്റുന്നില്ല. ഒരാള്‍ ഒമിക്രോണ്‍ പോസിറ്റിവ് ആയതോടെ നെഗറ്റിവ് ആര്‍ടിപിസിആര്‍ പരിശോധനാ ഫലം നല്‍കിയവര്‍ ഉള്‍പ്പടെ എല്ലാവരെയും വീണ്ടും പരിശോധിക്കണമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.



പത്തു പേരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സംസ്ഥാനം. വിമാനത്താവളത്തില്‍ ഒമിക്രോണ്‍ പരിശോധന ഊര്‍ജിതമായ പശ്ചാത്തലത്തിലാണ് ഇവരെ കാണാതാവുന്നത്. ഇവരെ ഡിസംബര്‍ 3 രാത്രിയോടെ പിടികൂടുമെന്ന് കര്‍ണാടക റവന്യൂ മന്ത്രി ആര്‍ അശോക് ഒമിക്രോണ്‍ സംബന്ധിച്ച മീറ്റിങ്ങില്‍ പങ്കെടുത്തശേഷം മാധ്യമങ്ങളോടു പറഞ്ഞു. 'പത്ത് യാത്രക്കാരെയും കണ്ടെത്താനുള്ള തീവ്ര പരിശോധനയിലാണ്. ഇവരുടെ പരിശോധനാ ഫലം പുറത്തുവരാതെ മറ്റ് യാത്രക്കാരെ പുറത്തുവിടാനാവില്ല'- മന്ത്രി കൂട്ടിച്ചേര്‍ത്തു.


നവംബര്‍ 20 ന് ബെംഗളുരുവിലെത്തിയ ദക്ഷിണാഫ്രിക്കന്‍ സ്വദേശി ഏഴ് ദിവസങ്ങള്‍ക്കു ശേഷം ദുബായിലേക്ക് കടക്കുകയായിരുന്നു. ഹോട്ടലില്‍ ചെക് ഇന്‍ ചെയ്‌ത ദിവസം തന്നെ കോവിഡ് പോസിറ്റീവ് ആവുകയായിരുന്നു. കോവിഡ് നെഗറ്റീവ് ടെസ്റ്റ് റിപ്പോര്‍ട്ടുമായാണ് ഹോട്ടലില്‍ എത്തിയത്. രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചിരുന്നു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe