ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് പൊലീസ് ക്രൂരമായി മര്‍ദിച്ചെന്ന് ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപിക്കും എസ്ഡിപിഐ പ്രവര്‍ത്തകന്റെ പരാതി.
ഫിറോസിന്റെ പരാതി ഇങ്ങനെ: ''2021 ഡിസംബര്‍ 20-ാം തീയതി രാത്രി 10.30നും 11.00നും ഇടയില്‍ യൂണിഫോം ധരിക്കാത്ത പൊലീസുകാര്‍ എന്നെ വീട്ടില്‍നിന്ന് പിടിച്ചുകൊണ്ടുപോയി. വീട്ടില്‍നിന്ന് റോഡില്‍ കൊണ്ടുവന്ന് ജീപ്പില്‍ കയറ്റിയ ഉടനെ പൊലീസുകാര്‍ ക്രൂരമായി മര്‍ദിക്കാന്‍ തുടങ്ങി. ആലപ്പുഴ ഡിവൈ.എസ്.പിയുടെ ഓഫീസിന്റെ പിറകില്‍ ഇരുട്ടില്‍ നിര്‍ത്തി നേരം വെളുക്കുംവരെ മര്‍ദിച്ചു. ഇതിനിടയില്‍ പലതവണ വന്ദേമാതരം വിളിപ്പിക്കാന്‍ ശ്രമിച്ചു. വിളിക്കില്ലെന്ന് പറഞ്ഞപ്പോള്‍ എന്നെ ക്രൂരമായി മര്‍ദിച്ചു. പിന്നീട് ജയ് ശ്രീറാം വിളിക്കാന്‍ പറഞ്ഞു. ഞാന്‍ വിളിക്കില്ല എന്ന് പറഞ്ഞു. വീണ്ടും ക്രൂരമായി മര്‍ദിച്ചു.''
''പിന്നെ പൊലീസുകാര്‍ സുന്നത്ത് ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചു. ഉണ്ടെന്നു പറഞ്ഞപ്പോള്‍ സ്വര്‍ഗത്തില്‍ ഹൂറിലീങ്ങളെ കിട്ടാനാണോ സുന്നത്ത് ചെയ്തതെന്ന് ചോദിച്ചു. തുടര്‍ന്ന് കേട്ടാലറക്കുന്ന ഭാഷയില്‍ മുസ്‌ലിംകള്‍ക്കെതിരെ അധിക്ഷേപം നടത്തി. നിന്റെ നേതാക്കന്മാര്‍ക്ക് മാത്രമേ നിന്റെ പെങ്ങളെയും ഉമ്മയെയും കൂട്ടിക്കൊടുക്കുകയുള്ളൂ, ഞങ്ങള്‍ക്കുകൂടി ഒന്ന് കൊണ്ടുവന്നു താടാ എന്നും പറഞ്ഞു. ഈ മര്‍ദനങ്ങള്‍ക്കും തെറിയധിക്ഷേപങ്ങള്‍ക്കും ശേഷം ആലപ്പുഴ സൗത്ത് സ്റ്റേഷനില്‍ കൊണ്ടുപോകുകയും രാവിലെ 10 മണിക്ക് മോചിപ്പിക്കുകയും ചെയ്തു. എസ്.ഡി.പി.ഐക്കാരനാണോ എന്ന് ചോദിച്ചുകൊണ്ടാണ് പൊലീസ് പിടിച്ചുകൊണ്ടുപോയി മര്‍ദിച്ചത്. സ്റ്റേഷനിലെ രാജേഷ് എന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് കടുത്ത മര്‍ദനവും അധിക്ഷേപവും നടന്നത്.''-പരാതിയില്‍ ഫിറോസ് പറയുന്നു.
എസ്ഡിപിഐ പ്രവര്‍ത്തകരെ കൊണ്ട് 'ജയ് ശ്രീറാം' വിളിപ്പിച്ചു എന്ന് തെളിയിച്ചാല്‍ രാജിവെക്കുമെന്ന് എഡിജിപി വിജയ് സാഖറെ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഫിറോസ് തന്നെ പരാതിയുമായി രംഗത്തെത്തിയത്.