കൊച്ചി: കിഴക്കമ്ബലത്ത് പീഡനത്തിനിരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി, തന്നെ സാത്താന്‍ സേവാ സംഘം പ്രാര്‍ത്ഥനക്ക് വിധേയമാക്കിയതായും പൊലീസിന് മൊഴി നല്‍കിയിരുന്നു.
2015ലാണ് പെണ്‍കുട്ടിയെ അനീഷ എന്ന യുവതി ചതിയില്‍ പെടുത്തി കാമുകനുള്‍പ്പെടെയുള്ള സംഘത്തിന് കാഴ്ച്ചവെക്കുന്നത്. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് സംഭവം പുറത്തറിയുന്നതും പൊലീസ് കേസാകുന്നതും. കുന്നത്തുനാട് സിഐയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണമെങ്കിലും സാത്താന്‍ സേവയ്ക്ക് പിന്നിലുള്ളവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പക്ഷേ പീഡനം നടത്തിയ പ്രതികളെ സമ്ബൂര്‍ണ്ണ തെളിവുകളോടെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞു. പൊലീസ് രഹസ്യാന്വേഷണ വിഭാഗം സാത്താന്‍ സേവ സംബന്ധിച്ച് അന്വേഷണം നടത്തുന്നുണ്ട്.
സാത്താന്‍ സേവ നടത്തുന്ന ബ്ലാക്ക് മാസും അവരുടെ രീതികളെക്കുറിച്ചും നിരവധി ഊഹാപോഹങ്ങള്‍ വന്നിട്ടുള്ളതാണ്. പണ്ട് രഹസ്യമായി നടന്നിരുന്ന ഇവരുടെ സാത്താന്‍ പ്രാര്‍ഥനകള്‍ ഇന്ന് കൂടുതല്‍ പരസ്യമായിരിക്കുകയാണ്. കൊച്ചുപെണ്‍കുട്ടികളെ ഉപയോഗിച്ചുള്ള ആഭിചാര കര്‍മ്മങ്ങള്‍ക്കാണ് ഇവര്‍ പ്രാധാന്യം നല്‍കുന്നത്. ഇവരുടെ ആവശ്യത്തിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന സംഘങ്ങളും സജീവമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. സംഘത്തില്‍പെട്ടാല്‍ രക്ഷയില്ല എന്നറിയാതെ പണത്തിനും സൗഭാഗ്യത്തിനും വേണ്ടി നിരവധി ആളുകള്‍ ഇത്തരം സംഘങ്ങളെ തേടിയെത്തുന്നതായി രഹസ്യവിവരം ലഭിച്ചിട്ടുണ്ട്. ഇത്തരം സംഘങ്ങള്‍ എല്ലാം തന്നെ ലഹരി വില്‍പനയുടെ ഏജന്റുമാര്‍ കൂടിയാണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
കേരളത്തില്‍ 2010 ലാണ് ഇത്തരം സംഘങ്ങളുടെ ശക്തമായ സാന്നിധ്യം പോലീസ് തിരിച്ചറിയുന്നത്. അന്ന് വെള്ളാപ്പള്ളി സെന്റ് ഫ്രാന്‍സീസ് അസീസി ദേവാലയത്തിലെ സക്രാരി തുറന്ന് തിരുവോസ്തി അപഹരിച്ച സംഭവത്തില്‍ പിശാചിനെ ആരാധിക്കുന്ന സംഘത്തെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയ പോലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങളെന്ന് സൂചന. ആലപ്പുഴയിലെയും അടുത്തുള്ള ജില്ലകളിലെയും വ്യവസായ പ്രമുഖര്‍ അടക്കമുള്ള പല സമ്ബന്നരും പിശാചിനെ ആരാധിച്ച് വരുന്നവരാണെന്നാണ് പൊലീസിന് ലഭിച്ച വിവരമെന്നറിയുന്നു. എന്നാല്‍ ഇവര്‍ക്ക് ഏറെ സ്വാധീനം ഉള്ളതിനാല്‍ കേസ് ഇഴഞ്ഞുനീങ്ങുകയാണെന്ന് ആലപ്പുഴ രൂപത ആരോപിക്കുന്നു.
അജ്ഞാതരായ ചിലര്‍ വെള്ളാപ്പള്ളി സെന്റ് ഫ്രാന്‍സീസ് അസീസി ദേവാലയത്തിലെ സക്രാരി കുത്തിത്തുറന്ന് തിരുവോസ്തി അപഹരിക്കുകയും സമീപ പ്രദേശങ്ങളില്‍ ഇടുകയും ചെയ്യുകയായിരുന്നു. സംഭവത്തെ കോണ്‍ഗ്രസും ബിജെപിയുമടക്കമുള്ള രാഷ്ട്രീയപ്പാര്‍ട്ടികള്‍ അപലപിച്ചിരുന്നു.പിശാചിനെ ആരാധിക്കുന്നവരെന്ന് കരുതപ്പെടുന്നവര്‍ മൂന്നു മാസത്തിലൊരിക്കല്‍ പ്രാര്‍ഥനയ്ക്കായി സമ്മേളിക്കുന്ന തുമ്ബോളി പള്ളിക്കു സമീപമുള്ള മോസോണിക്ക് ഹാളില്‍ സമ്മേളിക്കാറുണ്ടെന്ന് നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് നോര്‍ത്ത് പോലീസ് പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. തുടര്‍ന്ന് അന്വേഷണം നിലക്കുകയായിരുന്നു.
ആര്‍ത്തവരക്തത്തിന് വേണ്ടി പെണ്‍കുട്ടികളെ കടത്തുന്നു
ആര്‍ത്തവരക്തത്തിന് വേണ്ടി എറണാകുളത്ത് നേഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ കടത്തിയത് സാത്താന്‍ സേവക്കാരെന്നും ആരോപണം ഉയര്‍ന്നിരുന്നു. 2015 ഡിസംബറില്‍ ഉണ്ടായ സംഭവം ഇന്നും ദുരൂഹമാണ്. എറണാകുളം നോര്‍ത്ത് പറവൂരിലാണ് നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷമായ. സംഭവത്തില്‍ സാത്താന്‍ സേവക്കാര്‍ക്ക് പങ്കുണ്ടെന്നാണ് പോലീസ് നല്‍കുന്ന സൂചന. മിസ്സിംഗ് കേസായി അന്വേഷണം ആരംഭിച്ചപ്പോഴാണ് പെണ്‍കുട്ടി എഴുതിയ ചില കത്തുകള്‍ ലഭിച്ചത്. അതില്‍ നിന്ന് ലഭിച്ച സൂചനകള്‍ ഞെട്ടിക്കുന്നതായിരുന്നു. 2015 ഡിസംബര്‍ 4നാണ് വിദ്യാര്‍ത്ഥിനിയെ കാണാതായത് പറവൂര്‍ പോലീസ് മിസ്സിങ് കേസായി ആരംഭിച്ച അന്വേഷണം പെണ്‍കുട്ടിയുടെ നോട്ടുബുക്കില്‍ സാത്താന്‍ സേവകരുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കണ്ടെത്തിയതോടെ ക്രൈം ഡിറ്റാച്ച്‌മെന്റിന് കൈമാറുകയായിരുന്നു. സമാന രീതിയില്‍ പശ്ചിമ കൊച്ചിയില്‍ നിന്നും വിദ്യാര്‍ത്ഥിനിയെ കാണാതായതും റിപ്പോര്‍ട്ടുണ്ട്.
സാത്താന്‍ സേവക്കാര്‍ കറുത്ത കുര്‍ബാന അര്‍പ്പിക്കുന്ന ദിവസത്തിന് മുമ്ബായി ഇതുപോലെ നിരവധി മിസ്സിങ് കേസുകള്‍ ഉണ്ടായിട്ടുള്ളതായി റിപ്പോര്‍ട്ടുണ്ട്. കന്യകമാരായ പെണ്‍കുട്ടികളുടെ ആര്‍ത്തവ രക്തം ഉപയോഗിച്ച് പ്രാകൃതമായ രീതിയിലാണിവര്‍ സാത്താന് കുര്‍ബാന അര്‍പ്പിക്കുന്നതെന്ന് പറയപ്പെടുന്നു. കാണാതാകുന്നതിന് ആഴ്ചകള്‍ക്കു മുമ്ബേ വീട്ടുകാരോട് പോലും അകലം പാലിച്ചിരുന്ന വിദ്യാര്‍ത്ഥിനി ഡിസംബര്‍ 4ന് രാവിലെ കോളേജിലേക്കെന്നുപറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്.
വൈകുന്നേരമായിട്ടും തിരിച്ചെത്താതായതോടെ വീട്ടുകാര്‍ പോലീസിനെ സമീപിക്കുകയായിരുന്നു. കൂട്ടുകാരെയും മറ്റും ചോദ്യം ചെയ്‌തെങ്കിലും യാതൊരു സൂചനയും ലഭിച്ചിരുന്നില്ല. ഇതിനിടെ പോലീസിന്റെ നിര്‍ദ്ദേശപ്രകാരം വീട്ടുകാര്‍ പെണ്‍കുട്ടിയുടെ നോട്ട്ബുക്കുകള്‍ പരിശോധിച്ചതില്‍ നിന്നാണ് സാത്താന്‍ സേവകരുമായുള്ള പെണ്‍കുട്ടിയുടെ ബന്ധം വ്യക്തമാകുന്നത്. ബ്ലാക്ക് മാജിക് സാര്‍ എന്ന് അഭിസംബോധന ചെയ്ത് സാത്താന്‍ സേവകര്‍ക്കെഴുതിയ കത്തുകളും മറുപടികളും കണ്ടെടുത്തു. കത്തോലിക്കാ വിഭാഗത്തിലുള്ള പെണ്‍കുട്ടി സാത്താന്‍ സേവകരെക്കുറിച്ച് 12 വയസുള്ള സഹോദരനോട് പറഞ്ഞിട്ടുണ്ടെന്ന് സഹോദരന്‍ പറഞ്ഞു. സാത്താന്‍ ആരാധനയ്ക്ക് പോയിട്ടുണ്ട്. അവിടെ വലിയ അത്ഭുതങ്ങളാണ് നടക്കുന്നത്. വിശുദ്ധ കുര്‍ബാനയ്ക്ക് ഉപയോഗിക്കുന്ന ഓസ്തിയില്‍ നിന്ന് ചോര വരുന്നത് തന്നെ കാണിച്ചു എന്നിങ്ങനെ പെണ്‍കുട്ടി സഹോദരനോട് പറഞ്ഞെന്ന് വീട്ടുകാര്‍ പോലീസിന് മൊഴി നല്‍കി. എന്നാല്‍ സംഘവുമായി ബന്ധപ്പെട്ട ആരിലേക്കും നേരിട്ട് എത്തിച്ചേരാവുന്ന വിവരങ്ങള്‍ നോട്ട്ബുക്കില്‍ ഇല്ലായിരുന്നു.
കന്യകമാരെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും കറുത്ത കുര്‍ബാനയ്ക്ക് ഉപയോഗിക്കുന്നത് സാത്താന്‍ സേവക്കാരുടെ രീതിയാണ്. യു.എസ് അടക്കമുള്ള രാജ്യങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സാത്താനെ എല്ലാ അര്‍ത്ഥത്തിലും അംഗീകരിച്ചുകൊണ്ട് തെറ്റുകള്‍ ചെയ്ത് പ്രീതിപ്പെടുത്തുന്നതാണ് സാത്താന്‍ ആരാധന രഹസ്യ കേന്ദ്രങ്ങളില്‍ മാത്രം സംഘടിക്കുന്ന സാത്താന്‍ സേവകര്‍ കൊച്ചിയില്‍ സുവിശേഷ വേലക്കാരെപ്പോലെ വീടുകളില്‍ കയറിയിറങ്ങി ക്യാംപയിന്‍ പോലും നടത്താന്‍ ധൈര്യപ്പെടുന്നു. പാസ്റ്റര്‍മാരെപ്പോലെ ഭവന സന്ദര്‍ശനം നടത്തി വീട്ടുകാരുടെ അന്ധവിശ്വാസത്തിന്റെ തോത് മനസ്സിലാക്കി വലയിലാക്കുകയാണ് പതിവ്.
പതിനാലുകാരിയെ സുഹൃത്തുക്കള്‍ക്ക് കാഴ്ച്ചവെച്ച സണ്‍ഡേ സ്കൂള്‍ അധ്യാപികക്കും കൂട്ടുകാര്‍ക്കും കഴിഞ്ഞ ദിവസം കോടതി ശിക്ഷ വിധിച്ചതോടെയാണ് കേരളത്തിലെ സാത്താന്‍ സേവകരെ കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാകുന്നത്. കിഴക്കമ്ബലം കോളനിപ്പടി അറയ്ക്കല്‍ വീട്ടില്‍ ദേവസിയുടെ മകള്‍ അനീഷ(28), അനീഷയുടെ സുഹൃത്തുക്കളായ പട്ടിമറ്റം ചൂരക്കാട്ടുകര അയ്മനക്കുടി വീട്ടില്‍ ലത്തീഫിന്റെ മകന്‍ ബേസില്‍ എന്ന ഹര്‍ഷാദ്(24), കിഴക്കമ്ബലം ആലിന്‍ ചുവട് തടിയന്‍ വീട്ടില്‍ ജോയിയുടെ മകന്‍ ജിബിന്‍(24), തൃക്കാക്കര തേവയ്ക്കല്‍ മീന്‍കൊള്ളില്‍ വീട്ടില്‍ മാത്യുവിന്റെ മകന്‍ ജോണ്‍സ് മാത്യൂ(24) എന്നിവരുടെ ശിക്ഷയാണ് കഴിഞ്ഞ ദിവസം എറണാകുളം പോക്‌സോ കോടതി ജഡ്ജി കെ. സോമന്‍ ശിക്ഷ വിധിച്ചത്. 32, 38, 48, 12 വര്‍ഷള്‍ തടവാണ് ശിക്ഷ. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ കൂട്ടുനില്‍ക്കുകയും പള്ളിയില്‍ നിന്നും തിരുവോസ്തി മോഷ്ടിച്ച് സാത്താന്‍ സേവാ സംഘത്തിന് വില്‍ക്കുകയും ചെയ്ത അനീഷ എന്ന സണ്‍ഡേ സ്കൂള്‍ അധ്യാപിക നടത്തിയത് ചോര മരവിക്കുന്ന ക്രൂരതയാണ്.
പതിനാലുകാരിയെ കാമുകനുള്‍പ്പെടെയുള്ള സംഘത്തിനാണ് അനീഷ ചതിയിലൂടെ കാഴ്ച വച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയാണ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പള്ളിയില്‍ നിന്നും തിരുവോസ്തി സംഘടിപ്പിച്ചത്. ഇതുവഴി കൂടുതല്‍ പണം സാത്താന്‍ സേവ സംഘത്തില്‍ നിന്നും അനീഷയ്ക്ക് ലഭിച്ചു. 2015ല്‍ തടിയിട്ടപറമ്ബ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കടമ്ബ്രയാറ്റിന്‍ തീരത്തുള്ള ആളൊഴിഞ്ഞ പഴയ കെട്ടിടത്തില്‍ വച്ചാണ് പതിനാലുകാരി പീഡനത്തിരയായത്. പെണ്‍കുട്ടിയെ പ്രണയം നടിച്ചാണ് അനീഷയുടെ സുഹൃത്തുക്കളില്‍ ഒരാള്‍ ആദ്യം പീഡിപ്പിച്ചത്. പിന്നീട് മറ്റുള്ളവര്‍ക്ക് കാഴ്ച വയ്ക്കുകയും ചെയ്തു.