Type Here to Get Search Results !

യുവതി സര്‍ക്കാര്‍ ഓഫീസില്‍ നിന്ന് നേരിട്ട ദുരനുഭവം വൈറലാകുന്നു

 




കൊച്ചി: 14 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച്‌ നാട്ടിലെത്തി പൊടി മില്ല് തുടങ്ങാന്‍ തീരുമാനിച്ച യുവതി സര്‍ക്കാര്‍ ഓഫീസില്‍ നിന്ന് നേരിട്ട ദുരനുഭവം സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു.


കൊച്ചി പെരുമ്ബടപ്പ് ബംഗ്ലാപറമ്ബില്‍ മിനി മരിയ ജോസിയാണ് തന്റെ അനുഭവം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.


14വര്‍ഷത്ത പ്രവാസജിവിതം അവസാനിച്ചു നാട്ടില്‍ വന്നു ഒരു ഫ്‌ലോര്‍ മില്ല് ഇടാന്‍ തീരുമാനിച്ചുവെന്നും അതിനായി നടത്തിയ ശ്രമങ്ങളാണ് മരിയ തുറന്ന് എഴുതിയിരിക്കുന്നത്. ഇവിടെ ജീവിക്കാന്‍ അനുവാദം ഉള്ളത് പാവപ്പെട്ടവര്‍ക്ക് അല്ല. ഗവണ്‍മെന്‍റ് ജോലിക്കാര്‍ക്ക് ആണ്, ഞങ്ങളെ പോലെ പാവങ്ങള്‍ വീണ്ടും പ്രവാസി ആവണമെന്നും മിനി കുറിക്കുന്നു.


ആരോഗ്യ വിഭാഗത്തില്‍ നിന്നും മലിനീകരണ ബോര്‍ഡില്‍ നിന്നുമെല്ലാം അനുമതി ലഭിച്ചു. കോര്‍പ്പറേഷന്‍ ഓഫീസില്‍ ചെന്നപ്പോള്‍ ആദ്യത്തെ ഓഫിസില്‍ ആവശ്യപ്പെട്ടത് 25,000 രൂപ. അഞ്ചു പേര്‍ക്ക് അയ്യായിരം രൂപ വീതം നല്‍കാനാണെന്നു പറഞ്ഞുവെന്ന് മിനി പറയുന്നു. വീടിനോടു ചേര്‍ന്നുള്ള പഴയ കെട്ടിടത്തില്‍ പൊടിപ്പ് മില്‍ തുടങ്ങാനായിരുന്നു ശ്രമം. ഇതിനായി ബാങ്ക് വായ്പയ്ക്ക് അപേക്ഷിക്കാനായാണ് രേഖകള്‍ തയ്യാറാക്കാന്‍ മിനി കഴിഞ്ഞ ഒന്നരമാസമായി ഓഫീസുകള്‍ തോറും കയറി ഇറങ്ങിയത്. ഒടുവില്‍ മനംമടുത്ത് സ്വരുകൂട്ടിയ പേപ്പറുകളെല്ലാം ഉദ്യോഗസ്ഥരുടെ മുന്‍പിലിട്ട് കീറിയെറിഞ്ഞ ശേഷമായിരുന്നു മിനി മടങ്ങിയത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe