Type Here to Get Search Results !

യുക്രൈനില്‍ നിര്‍മിച്ച ലോകത്തിലെ ഏറ്റവും വലിയ വിമാനം റഷ്യന്‍ സേന നശിപ്പിച്ചതായി വിദേശകാര്യമന്ത്രി

 




അധിനിവേശത്തിന്‍റെ നാലാം ദിവസം യുക്രൈന്‍ നിര്‍മ്മിച്ച ലോകത്തിലെ ഏറ്റവും വലിയ വിമാനം കിയവില്‍ റഷ്യന്‍ സൈന്യം നശിപ്പിച്ചതായി യുക്രൈന്‍ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ പറഞ്ഞു.


യുക്രേനിയന്‍ ഭാഷയില്‍ 'സ്വപ്നം' എന്ന് അര്‍ഥമുള്ള AN-225 'Mriya' എന്ന വിമാനമാണ് നശിപ്പിച്ചത്. യുക്രേനിയന്‍ എയറോനോട്ടിക്സ് കമ്ബനിയായ അന്‍റോനോവ് നിര്‍മ്മിച്ചതാണ് ഈ വിമാനം. കൂടാതെ ലോകത്തിലെ ഏറ്റവും വലിയ കാര്‍ഗോ വിമാനമെന്ന പേരിലും ഖ്യാതി നേടിയിരുന്നു. 


റഷ്യന്‍ ഷെല്ലാക്രമണത്തെത്തുടര്‍ന്ന് കിയവിന് പുറത്തുള്ള ഹോസ്‌റ്റോമെല്‍ എയര്‍പോര്‍ട്ടില്‍ മ്രിയ കത്തിക്കരിഞ്ഞതായാണ് റിപ്പോര്‍ട്ട്. ''ലോകത്തിലെ ഏറ്റവും വലിയ വിമാനമായ 'മ്രിയ' റഷ്യന്‍ നിവാസികള്‍ കൈവിനടുത്തുള്ള ഒരു എയര്‍ഫീല്‍ഡില്‍ നശിപ്പിച്ചു. ഞങ്ങള്‍ വിമാനം പുനര്‍നിര്‍മ്മിക്കും. ശക്തവും സ്വതന്ത്രവും ജനാധിപത്യപരവുമായ യുക്രൈന്‍ എന്ന സ്വപ്നം ഞങ്ങള്‍ നിറവേറ്റും," യുക്രൈന്‍ അവരുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ നിന്ന് ട്വീറ്റ് ചെയ്തു. ഒപ്പം വിമാനത്തിന്‍റെ ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്. "അവര്‍ ഏറ്റവും വലിയ വിമാനം കത്തിച്ചു, പക്ഷേ ഞങ്ങളുടെ മ്രിയ ഒരിക്കലും നശിക്കില്ല'' ട്വീറ്റില്‍ പറയുന്നു.



എന്നാല്‍ വിമാനത്തിന്‍റെ നിലവിലെ അവസ്ഥ എന്താണെന്ന് സ്ഥിരീകരിക്കാന്‍ കഴിയില്ലെന്ന് അന്‍റോനോവ് കമ്ബനി അറിയിച്ചു. ''നിലവില്‍, AN-225 വിദഗ്ധര്‍ പരിശോധിക്കുന്നതുവരെ, ഞങ്ങള്‍ക്ക് വിമാനത്തിന്‍റെ സാങ്കേതിക അവസ്ഥയെക്കുറിച്ച്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയില്ല. ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുക'' കമ്ബനി ട്വീറ്റ് ചെയ്തു. വ്യാഴാഴ്ച യുക്രൈന് നേരെ പൂര്‍ണ തോതിലുള്ള അധിനിവേശം ആരംഭിച്ചതുമുതല്‍ നഗരങ്ങളില്‍ റഷ്യയുടെ മിസൈലാക്രമണം തുടരുകയാണ്. ഞായറാഴ്ച യുക്രൈനിലെ രണ്ടാമത്തെ വലിയ നഗരമായ ഖാര്‍കിവില്‍ ശക്തമായ പോരാട്ടമാണ് ഉണ്ടായത്. ശനിയാഴ്ച വരെ, യുക്രൈനിലെ സംഘര്‍ഷത്തില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ 198 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, അതേസമയം ഇതുവരെ 1,115 പേര്‍ക്ക് പരിക്കേറ്റു.


അതേസമയം യുക്രൈന്‍ ആക്രമണത്തിനെതിരെ റഷ്യയില്‍ പ്രതിഷേധം പുകയുകയാണ്. ഞായറാഴ്ച 44 റഷ്യന്‍ നഗരങ്ങളില്‍ നടന്ന യുദ്ധവിരുദ്ധ പ്രതിഷേധങ്ങളില്‍ 900ലധികം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുദ്ധം ആരംഭിച്ചതിനു ശേഷം ആകെ 4,000 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe