തൊടുപുഴ: ഇടുക്കി ചീനക്കുഴിയില്‍ മകനെയും കുടുംബത്തെയും പെട്രോളൊഴിച്ച് കത്തിച്ച് കൊന്ന സംഭവം കേരളത്തെ നടുക്കുകയാണ്.
വാതില്‍ പുറത്തുനിന്ന് പൂട്ടിയിരുന്നതിനാല്‍ രക്ഷപ്പെടാനായില്ല. കുട്ടികളില്‍ ഒരാള്‍ അയല്‍വാസിയായ രാഹുലിനെ ഫോണില്‍ വിളിച്ച് രക്ഷിക്കണമെന്ന് അപേക്ഷിച്ചു. അപ്പോഴാണ് ഹമീദിന്റെ ക്രൂരത പുറം ലോകമറിഞ്ഞത്.രക്ഷതേടി ഫൈസലും കുടുംബവും ശുചിമുറിക്കുള്ളില്‍ കയറി കതകടച്ചു. ഓടിയെത്തിയ അയല്‍വാസി രാഹുല്‍ പുറത്തു നിന്ന് പൂട്ടിയ മുന്‍വാതില്‍ ചവിട്ടിത്തുറന്ന് അകത്തുകയറി.
കിടപ്പുമുറിയുടെ വാതിലും ചവിട്ടിത്തുറന്നു. അപ്പോഴും പെട്രോള്‍ നിറച്ച കുപ്പികള്‍ ഹമീദ് മുറിക്കുള്ളിലേക്ക് എറിയുന്നുണ്ടായിരുന്നു. ശുചിമുറിക്കുള്ളിലായ കുടുംബം രാഹുലെത്തിയിട്ടും പേടിച്ച് പുറത്തേക്ക് വന്നില്ല. അവിടെതന്നെ കത്തിയമര്‍ന്നു.
തീയണച്ച് അകത്ത് കയറിയ നാട്ടുകാര്‍ കണ്ട കാഴ്ച ദയനീയമായിരുന്നു. ശുചിമുറിക്കുള്ളില്‍ മക്കളെയും ഭാര്യയെയും കെട്ടിപ്പിടിച്ച് കിടക്കുകയായിരുന്നു ഫൈസല്‍.കൊടും കുറ്റവാളികള്‍ നടത്തുന്ന മുന്നൊരുക്കള്‍ പോലെ മകനെയും കുടുംബത്തെയും കൊല്ലാന്‍ ഹമീദ് തയാറാക്കിയ പദ്ധതികള്‍ അന്വേഷണ സംഘത്തെ പോലും ഞെട്ടിച്ചു. കസ്റ്റഡിയില്‍ ഇരിക്കുമ്ബോഴും പ്രതി രാവിലെയും ഉച്ചയ്ക്കും ഭക്ഷണം വയറു നിറച്ചു കഴിച്ചു. നല്ല ഭക്ഷണം കൊടുക്കുന്നില്ലെന്ന് പരാതിയുമായാണ് വീട്ടില്‍ എന്നും വഴക്കുണ്ടായിരുന്നത്. മട്ടനും മീനും അടങ്ങിയ ഭക്ഷണം വേണമെന്നായിരുന്നു ഡിമാന്‍ഡ്. ഇന്നലെ തെളിവെടുപ്പിന് എത്തിച്ചപ്പോഴും ഭാവവ്യത്യാസമില്ലാതെ നടന്ന കാര്യങ്ങള്‍ പൊലീസിനുമുന്നില്‍ വിവരിച്ചു പ്രതി.