ലോകകപ്പിനു മുമ്ബ് ലാറ്റിനമേരിക്കന്‍ വന്‍ശക്തികളായ ബ്രസീലും അര്‍ജന്റീനയും തമ്മില്‍ ഏറ്റുമുട്ടുന്നത് കാണാനുള്ള ഫുട്‌ബോള്‍ ആരാധകരുടെ സ്വപ്‌നങ്ങള്‍ക്കു തിരിച്ചടി.
60,000-ലേറെ ടിക്കറ്റുകള്‍ വിറ്റതിനു ശേഷമാണ് മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിച്ചതെന്നും ടിക്കറ്റ് വാങ്ങിയവര്‍ക്ക് പണം തിരികെ നല്‍കുമെന്നും വിക്ടോറിയ സ്‌പോര്‍ട്‌സ് മന്ത്രി മാര്‍ട്ടിന്‍ പകുല പറഞ്ഞു. അര്‍ജന്റീനയുടെ പിന്മാറ്റത്തില്‍ നിരാശയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
'ജൂണ്‍ 11-ന് ബ്രസീലിനെതിരെ നടക്കേണ്ടിയിരുന്ന സൂപ്പര്‍ ക്ലാസിക്കോ മത്സരത്തില്‍ നിന്ന് അര്‍ജന്റീന ടീം പിന്മാറിയത് അതീവ ദുഃഖകരമാണ്. മെല്‍ബണിലെ ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മത്സരമായിരുന്നു ഇത്.' - പകുല പറഞ്ഞതായി ദി സണ്‍ റിപ്പോര്‍ട്ട് ചെയ്തു.
'അര്‍ജന്റീനയുടെ പിന്മാറ്റത്തില്‍ ബ്രസീലിന് അതൃപ്തിയുണ്ടാകുമെന്ന് എനിക്കറിയാം. ലോകകപ്പിനുള്ള മുന്നൊരുക്കത്തില്‍ ഈ മത്സരം അവര്‍ക്ക് പ്രധാനമായിരുന്നു.' - അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ ആറിന് ബ്രസീലും അര്‍ജന്റീനയും തമ്മിലുള്ള ലോകകപ്പ് യോഗ്യതാ മത്സരം, ബ്രസീല്‍ ആരോഗ്യവകുപ്പ് അധികൃതരുടെ ഇടപെടലിനെ തുടര്‍ന്ന് ഉപേക്ഷിക്കേണ്ടി വന്നിരുന്നു. കളി തുടങ്ങി മിനുട്ടുകള്‍ക്കകം ആരോഗ്യവകുപ്പ് അധികൃതര്‍ മൈതാനത്തിറങ്ങുകയും ചില അര്‍ജന്റീന കളിക്കാരോട് കോവിഡ് പ്രൊട്ടോകോള്‍ പാലിച്ച് ക്വാറന്റൈനില്‍ പോകാന്‍ ആവശ്യപ്പെടുകയുമായിരുന്നു.
ബ്രസീലിലേക്ക് യാത്ര ചെയ്ത ടീമിലെ അംഗങ്ങളായിരുന്ന ജിയോവന്നി ലോ സെല്‍സോ, ക്രിസ്റ്റിയന്‍ റൊമേറോ, എമിലിയാനോ മാര്‍ട്ടിനസ്, എമിലിയാനോ ബുവന്‍ഡിയ എന്നിവര്‍ക്കെതിരെയായിരുന്നു അധികൃതരുടെ നീക്കം. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച കളിക്കാരെ നാടുകടത്തണമെന്ന് ബ്രസീല്‍ ആരോഗ്യവിഭാഗം ആവശ്യപ്പെടുകയും ചെയ്തു.
ഈ മത്സരം വീണ്ടും കളിക്കണമെന്ന് ഫിഫ ഇരുടീമുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്. സെപ്തംബറില്‍ മത്സരം നടത്തണമെന്നാണ് നിര്‍ദേശമെങ്കിലും ഇരുടീമുകളും ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല.