ന്യൂഡല്‍ഹി: പ്രവാചക നിന്ദാ വിഷയത്തില്‍ ഇന്ത്യയ്‌ക്കെതിരെ ഭീകരാക്രമണ ഭീഷണിയുമായി അല്‍ക്വയ്‌ദ. ജൂണ്‍ ആറിന് എഴുതിയിരിക്കുന്ന കുറിപ്പില്‍ ഇന്ത്യയിലെ ഡല്‍ഹി, മുംബയ്, ഗുജറാത്ത്, യു.പി എന്നിവിടങ്ങളില്‍ സ്‌ഫോടനം നടത്തുമെന്നാണ് സംഘടനയുടെ ഭീഷണി.
Read Also:- പ്രവാചകനെതിരായ അപകീർത്തി പരാമർശം; കുവൈറ്റ് സൂപ്പർ മാർക്കറ്റിൽ ഇന്ത്യൻ ഉത്പന്നങ്ങൾ പടിക്കുപുറത്ത്
'ഞങ്ങളുടെ പ്രവാചകനെ അവഹേളിച്ചവരെ ഞങ്ങള്‍ വധിക്കും. പ്രവാചകനെ അപമാനിക്കാന്‍ ശ്രമിക്കുന്നവരെ ഞങ്ങളുടെയും ഞങ്ങളുടെ കുട്ടികളുടെയും ശരീരത്തില്‍ സ്‌ഫോടക വസ്‌തു കെട്ടിവച്ച് വധിക്കും. കാവി ഭീകരര്‍ ഡല്‍ഹിയിലും മുംബയിലും യുപിയിലും ഗുജറാത്തിലും അവരുടെ അന്ത്യം കാത്തിരിക്കൂ.' കത്തില്‍ സൂചിപ്പിക്കുന്നു.
പ്രവാചകനെതിരായ ബിജെപി നേതാക്കളുടെ പരാമര്‍ശങ്ങളെ കഴിഞ്ഞ ദിവസങ്ങളില്‍ കുവൈത്ത്,മലേഷ്യ, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ അപലപിച്ചിരുന്നു. ടിവി ചര്‍ച്ചയ്‌ക്കിടെയാണ് ബിജെപി ഔദ്യോഗിക വക്താവായ നൂപുര്‍ ശര്‍മ്മ അഭിപ്രായപ്രകടനം നടത്തിയത്.മറ്റൊരു നേതാവായ നവീന്‍ ജിന്‍ഡാല്‍ ട്വിറ്റര്‍ പോസ്‌റ്റിലൂടെയും. തുടര്‍ന്ന് ബിജെപി ഇവര്‍ക്കെതിരെ അച്ചടക്ക നടപടിയെടുത്തിരുന്നു.
ബിജെപി നേതാക്കളുടെ നിലപാട് ഇന്ത്യയുടെ അഭിപ്രായമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വിവിധ രാജ്യങ്ങളോട് വ്യക്തമാക്കി. ഇന്ത്യയ്‌ക്കെതിരായ ഒഐസി(ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ളാമിക് കോഓപറേഷന്‍)യുടെ അഭിപ്രായപ്രകടനം അനാവശ്യവും ഇടുങ്ങിയ മനസ്ഥിതിയോടെയുളളതുമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിരുന്നു. വിഷയത്തില്‍ യു എന്‍ ഇടപെടലും ഇന്ത്യ ആവശ്യപ്പെട്ടു.
ന്യൂഡല്‍ഹി: പ്രവാചക നിന്ദാ വിഷയത്തില്‍ ഇന്ത്യയ്‌ക്കെതിരെ ഭീകരാക്രമണ ഭീഷണിയുമായി അല്‍ക്വയ്‌ദ. ജൂണ്‍ ആറിന് എഴുതിയിരിക്കുന്ന കുറിപ്പില്‍ ഇന്ത്യയിലെ ഡല്‍ഹി, മുംബയ്, ഗുജറാത്ത്, യു.പി എന്നിവിടങ്ങളില്‍ സ്‌ഫോടനം നടത്തുമെന്നാണ് സംഘടനയുടെ ഭീഷണി.
Read Also:- പ്രവാചകനെതിരായ അപകീർത്തി പരാമർശം; കുവൈറ്റ് സൂപ്പർ മാർക്കറ്റിൽ ഇന്ത്യൻ ഉത്പന്നങ്ങൾ പടിക്കുപുറത്ത്
'ഞങ്ങളുടെ പ്രവാചകനെ അവഹേളിച്ചവരെ ഞങ്ങള്‍ വധിക്കും. പ്രവാചകനെ അപമാനിക്കാന്‍ ശ്രമിക്കുന്നവരെ ഞങ്ങളുടെയും ഞങ്ങളുടെ കുട്ടികളുടെയും ശരീരത്തില്‍ സ്‌ഫോടക വസ്‌തു കെട്ടിവച്ച് വധിക്കും. കാവി ഭീകരര്‍ ഡല്‍ഹിയിലും മുംബയിലും യുപിയിലും ഗുജറാത്തിലും അവരുടെ അന്ത്യം കാത്തിരിക്കൂ.' കത്തില്‍ സൂചിപ്പിക്കുന്നു.
പ്രവാചകനെതിരായ ബിജെപി നേതാക്കളുടെ പരാമര്‍ശങ്ങളെ കഴിഞ്ഞ ദിവസങ്ങളില്‍ കുവൈത്ത്,മലേഷ്യ, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ അപലപിച്ചിരുന്നു. ടിവി ചര്‍ച്ചയ്‌ക്കിടെയാണ് ബിജെപി ഔദ്യോഗിക വക്താവായ നൂപുര്‍ ശര്‍മ്മ അഭിപ്രായപ്രകടനം നടത്തിയത്.മറ്റൊരു നേതാവായ നവീന്‍ ജിന്‍ഡാല്‍ ട്വിറ്റര്‍ പോസ്‌റ്റിലൂടെയും. തുടര്‍ന്ന് ബിജെപി ഇവര്‍ക്കെതിരെ അച്ചടക്ക നടപടിയെടുത്തിരുന്നു.
ബിജെപി നേതാക്കളുടെ നിലപാട് ഇന്ത്യയുടെ അഭിപ്രായമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വിവിധ രാജ്യങ്ങളോട് വ്യക്തമാക്കി. ഇന്ത്യയ്‌ക്കെതിരായ ഒഐസി(ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ളാമിക് കോഓപറേഷന്‍)യുടെ അഭിപ്രായപ്രകടനം അനാവശ്യവും ഇടുങ്ങിയ മനസ്ഥിതിയോടെയുളളതുമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിരുന്നു. വിഷയത്തില്‍ യു എന്‍ ഇടപെടലും ഇന്ത്യ ആവശ്യപ്പെട്ടു.