ആലുവയിൽ ഉത്ഘാടനം നിർവഹിക്കപ്പെട്ട കേരളാ ഫയര്ഫോഴ്സിൽ നിന്നും പരിശീലനം ലഭിച്ച PFI റെസ്ക്യൂ ആൻഡ് റിലീഫ് ടീം കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ ഉണ്ടായ പ്രകൃതിദുരന്തങ്ങളിൽ ഉടനീളം രക്ഷാപ്രവർത്തനത്തിൽ മുൻപന്തിയിൽ തന്നെ നിൽക്കുന്നു.
കഴിഞ്ഞ ദിവസം ആലുവ ശിവരാത്രി മണപ്പുറത്ത് രക്ഷാ പ്രവർത്തനം നടത്തിയത് ഉൾപ്പടെ. പ്രകൃതി ദുരന്തത്തെ നേരിടാൻമാത്രം തക്ക സംവിധാനങ്ങളും, ആവശ്യക്കാരുടെ ബാഹുല്യം കാരണം നിർവഹിക്കാൻ ഫയര്ഫോഴ്സിൽ സംവിധാനം ഇല്ലാത്ത സമയത്ത് ആണ് പോപ്പുലർ ഫ്രണ്ട് അവരുടെ കർമ്മ ഭടന്മാരെ രംഗത്തിറക്കിയത്. നിറഞ്ഞു കവിഞ്ഞു കുത്തി ഒഴുകുന്ന പെരിയാർവകവെക്കാതെ അവർ രക്ഷാപ്രവർത്തനം പൂർത്തിയാക്കി.
Read Also:- പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ റിലീഫ് ആന്റ് റസ്ക്യൂ പദ്ധതിയുടെ ഇടുക്കി ജില്ലാതല ഉത്ഘാടനം നടന്നു
നീന്തൽ അറിയാത്ത ഷെഫീഖ് നീന്തിയെടുത്തത് വള്ളിയമ്മയുടെ ജീവൻ
വണ്ടിപ്പെരിയാറിൽ കഴിഞ്ഞ ആഴ്ച്ച പെയ്ത ശക്തമായ മഴയിൽ നെല്ലിമല പ്രദേശത്ത് വള്ളം കയറി ഒരു കുടുംബം ഒറ്റപ്പെട്ടു കിടക്കുന്നു എന്നറിഞ്ഞാണ് ഷെഫീഖ് ഉൾപ്പടെയുള്ള പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ സ്ഥലത്ത് എത്തിയത്. കുത്തിയൊഴുകുന്ന വെള്ളത്തിലൂടെ ഇരുട്ടത്ത് പൊതി പോലെ എന്തോ ഒഴുകി വരുന്നത് കാണുകയും കൂടെയുള്ള പ്രവർത്തകൻ മൊബൈൽ ഫ്ലാഷ് അടിച്ചു കാണിച്ചപ്പോൾ ആണ് ഒഴുകി വന്നത് മനുഷ്യ ശരീരം അന്നെന്നു മനസ്സിലായത്. ഒന്നും നോക്കാതെ കുത്തിയൊഴുകുന്ന വെള്ളത്തിൽ ചാടി ആളെ കോരിയെടുക്കുകയായിരിന്നു. അന്ന് ഈ ടീം രക്ഷിച്ചത് വള്ളിയമ്മഉൾപ്പടെ ആ കുടുംബത്തിലെ നാലുപേരെയാണ്.
അടിമാലിയിൽ ദേവിയാർ പുഴയിൽ കാണാതായ യുവാവിനായുള്ള തിരച്ചിലിൽ PFI റെസ്ക്യൂ ആൻഡ് റിലീഫ് ടീം മുന്നിലുണ്ടായിരുന്നു.
സംസ്ഥാനത്തുടനീളം കനത്ത മഴയിൽ വെള്ളവും ചെളിയും അടിഞ്ഞു കൂടിയ സ്ഥലങ്ങളും വീടുകളും സർക്കാർ സ്ഥാപങ്ങൾ ഉൾപ്പടെ ക്‌ളീനിംഗ് ഉൾപ്പടെയുള്ള കാര്യങ്ങൾ അവർ പൂർത്തിയാക്കി.