'റിപ്പബ്ലിക്കിനെ രക്ഷിക്കുക, സേവ് ദ റിപ്പബ്ലിക്, എന്ന മുദ്രാവാക്യമുയർത്തി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി കോഴിക്കോട് സംഘടിപ്പിച്ച വളണ്ടിയർ മാർച്ച് ജനമഹാസമ്മേളനവും പോപ്പുലർ ഫ്രണ്ടിന്റെ കരുത്തിന്റെ പ്രതീകമായി.
ആയിരക്കണക്കിന് കേറ്റുകൾ അണിനിരുന്ന വോളണ്ടിയർ മാർച്ച്, ലക്ഷങ്ങൾ അണിനിരന്ന ബഹുജന റാലിയും നഗരവീഥിയിലൂടെ ഒഴുകാൻ തുടങ്ങിയപ്പോൾ മണിക്കൂറുകളോളം കോഴിക്കോട് ഗതാഗതം സ്തംഭിച്ചു.
സ്റ്റേഡിയം പരസ്യത്തിൽ നിന്നും വൈകിട്ട് 4.30നാണ് ആരംഭിച്ചത്. ആറുമണിയോടെ കോഴിക്കോട് കടപ്പുറത്ത് സമ്മേളന നഗരിയിൽ എത്തിയ വളണ്ടിയർമാർ ബഹുജന റാലിയും സമ്മേളന നഗരിയെ ജനസമുദ്രമാക്കി മാറ്റി. പാലക്കാട് മുതൽ കാസർകോട് വരെയുള്ള 7 ജില്ലകളിൽ നിന്നും കടപ്പുറം നിറഞ്ഞു.
Read Also:- ആലുവ ഫയർ ഫോഴ്സിന് അഭിമാനിക്കാം ഈ കർമ്മ ഭടന്മാരെ ഓർത്ത്
ഇതിന് പുറമേ കേന്ദ്രസർക്കാർ രാജ്യത്തെ നടക്കുന്ന ഹിന്ദുത്വ ഏക അജണ്ടകൾ തുറന്നുകാട്ടുന്ന നിശ്ചലദൃശ്യങ്ങളും റാലിയിൽ ഉണ്ടായിരിന്നു. തുടർന്ന് സമ്മേളന നഗരിയിൽ പ്രത്യേകം തയ്യാറാക്കിയ ഗ്രൗണ്ടിൽ കേഡറ്റ് മാരുടെ ഡെമോ പ്രകടനവും ഉണ്ടായി.
പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയോ ജനറൽ സെക്രട്ടറി അനീസ് അഹമ്മദ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സംസ്ഥാന പ്രസിഡണ്ട് സിപി മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു എസ്ഡിപിഐ ദേശീയ സെക്രട്ടറി എം കെ ഫൈസി, എൻ ഡബ്ലിയു ദേശീയ പ്രസിഡന്റ് ലുബ്നാ സിറാജ്, N വാസു, ഇമാംസ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി അൽ ഹാഫിസ് അഫ്സൽ ഖാസിമി, ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡണ്ട് മുഹമ്മദ് ഷാൻ തുടങ്ങിയവർ സംസാരിച്ചു.
ഇതിനുപുറമേ സോഷ്യൽ മീഡിയ ലൈവിലൂടെയും മറ്റു പ്ലാറ്റ്ഫോമുകളിലൂടെയും ലക്ഷക്കണക്കിന് ആളുകളാണ് പരിപാടി തൽസമയം വീക്ഷിച്ചത്.
Read Also:- റിപബ്ലിക്കിനെ രക്ഷിക്കുക പോപുലര്‍ ഫ്രണ്ട് ജനമഹാസമ്മേളനം സെപ്തംബര്‍ 17ന് കോഴിക്കോട്; ജനലക്ഷങ്ങള്‍ അണിനിരക്കും