പോപുലർ ഫ്രണ്ട് നിരോധനത്തിനു പിന്നാലെ ഇടുക്കി ബാലന്‍പിള്ളസിറ്റിയില്‍ പോപുലര്‍ ഫ്രണ്ടിന് അനുകൂലമായി പ്രകടനം നടത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്ത ഏഴു പേര്‍ക്കെതിരെ യുഎപിഎ ചുമത്തി. ബുധനാഴ്ച രാവിലെയായിരുന്നു നടപടിക്കാധാരമായ സംഭവം. പോപുലര്‍ ഫ്രണ്ടിന്റെ കൊടികൾ ഉപയോഗിക്കാതെയായിരുന്നു പ്രകടനം.
അനുമതിയില്ലാതെ സംഘം ചേരുക, പൊതുസ്ഥലത്തു ഗതാഗതം തടസ്സപ്പെടുത്തുക, നാട്ടുകാരുടെ സ്വൈരജീവിതത്തിനു ഭംഗം വരുത്തുക തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് ആദ്യം പൊലീസ് കേസെടുത്തിരുന്നത്.
തിരുവനന്തപുരത്തു ചേർന്ന പൊലീസ് ഉന്നതതല യോഗത്തിലെ തീരുമാനപ്രകാരമാണ് ഇവർക്കെതിരേ യുഎപിഎ ചുമത്തിയത്.