കൊച്ചി: നീണ്ട 14വര്‍ഷത്തെ കാത്തിരിപ്പിനുശേഷം ലഭിച്ച മകന്‍ നഷ്ടമായതിന്റെ വേദനയിലാണ് തോമസും മേരിയും. വടക്കഞ്ചേരി ബസപകടത്തില്‍ മരിച്ച വെട്ടിക്കല്‍ ബസേലിയോസ് വിദ്യാനികേതന്‍ സ്കൂള്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥി ക്രിസ് വിന്റര്‍ബോണ്‍ തോമസ് മുളന്തുരുത്തി തുരുത്തിക്കര കോട്ടയില്‍ തോമസ്-മേരി ദമ്ബതികളുടെ ഏകമകനാണ്.
കുട്ടികളില്ലാതിരുന്ന ഇവര്‍ക്ക് ദീര്‍ഘകാലത്തെ ചികിത്സയ്ക്കുശേഷമാണ് മകന്‍ ജനിച്ചത്. 15-ാം പിറന്നാള്‍ ആഘോഷിക്കാന്‍ കൃത്യം ഒരുമാസം ബാക്കിനില്‍ക്കെയാണ് അപ്രതീക്ഷിത വിയോഗം. പഠനത്തോടൊപ്പം കളികളിലും മികവ് തെളിയിച്ച ക്രിസ് നാട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും ഏറെ പ്രിയങ്കരനായിരുന്നു. അവന്റെ ചേതനയറ്റ ശരീരം വീട്ടിലെത്തിച്ചപ്പോള്‍ എല്ലാവരും ദു:ഖമടക്കാനാവാതെ വിങ്ങിപ്പൊട്ടി.
Read Also:- വടക്കഞ്ചേരിയില്‍ കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം: കുട്ടികളടക്കം 9 പേര്‍ മരിച്ചു
മകന്റെ ജഴ്‌സിചേര്‍ത്ത് പിടിച്ച് മറ്റൊരമ്മ വടക്കഞ്ചേരി ബസ് അപകടത്തില്‍ മരിച്ച നടത്തറ മൈനര്‍ റോഡില്‍ രോഹിത് രാജിന് നാടിന്റെ അന്ത്യാഞ്ജലി. കോയമ്ബത്തൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ രോഹിത് പൂജാവധി കഴിഞ്ഞ് ജോലി സ്ഥലത്തേക്ക് മടങ്ങുമ്ബോഴാണ് മരണം തട്ടിയെടുത്തത്. മികച്ച ബാസ്‌കറ്റ് ബാള്‍ താരവും കോള്‍ഫ് താരവുമായിരുന്നു രോഹിത്ത്.
Read Also:- വടക്കഞ്ചേരി അപകടം: ബസ് ഡ്രൈവർ അധ്യാപകനെന്ന പേരിൽ ചികിത്സ തേടി, അതിരാവിലെ ആശുപത്രി വിട്ടു, ഒളിവിലെന്ന് സംശയം
പാലക്കാട് ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ സങ്കടം അണപൊട്ടിയൊഴുകി. അച്ഛന്‍ രവിയും അമ്മ ലതികയും സഹോദരി ലക്ഷ്മിയും വാവിട്ട് കരയുന്നത് കണ്ട് കൂടിനിന്നവരുടെ കണ്ണുകളും ഈറനണിഞ്ഞു. മികച്ച കായികതാരമാകണമെന്ന മോഹം ബാക്കിവച്ചാണ് രോഹിത് മടങ്ങിയത്. മകന്‍ ധരിച്ചിരുന്ന ജഴ്‌സി നെഞ്ചോട് ചേര്‍ത്ത് പിടിച്ചായിരുന്നു അമ്മ ലതിക മകനെ യാത്രയാക്കിയത്.
ലക്ഷ്മിക്ക് രോഹിത് സഹോദരന്‍ എന്നതിലേറെ കൂട്ടുകാരനായിരുന്നു. ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജില്‍ എട്ടിന് തുടങ്ങുന്ന ബാസ്‌കറ്റ് ബാള്‍ സംസ്ഥാന സെലക്‌ഷന്‍ ക്യാമ്ബില്‍ അനുജത്തി ലക്ഷ്മിക്ക് വിജയാശംസകള്‍ നേര്‍ന്ന് കോയമ്ബത്തൂരിലേക്ക് പുറപ്പെട്ടതായിരുന്നു രോഹിത്.
സി.പി.എം ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ്, ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂര്‍, ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ. നാഗേഷ്, കെ.പി. പോള്‍, എം.എസ്. പ്രദീപ് കുമാര്‍, എം.എല്‍. ബേബി, അനില്‍ പൊറ്റേക്കാട്ട് തുടങ്ങി നൂറുക്കണക്കിന് പേര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. മൃതദേഹം പാറമേക്കാവ് ശാന്തിഘട്ടില്‍ സംസ്‌കരിച്ചു.