Type Here to Get Search Results !

വീട്ടമ്മയെ റോഡില്‍ ബോധമറ്റ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു; 10 ദിവസമായിട്ടും കോമയില്‍ തന്നെ






കായംകുളം (ആലപ്പുഴ): കൃഷ്ണപുരത്ത് വിജനമായ റോഡില്‍ വീട്ടമ്മയെ ബോധമറ്റ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ 10 ദിവസമായിട്ടും ദുരൂഹത മാറ്റാനായില്ല.


കൃഷ്ണപുരം തോപ്പില്‍ തെക്കതില്‍ പരേതനായ സതീഷ് കുമാറിെന്‍റ ഭാര്യ ശോഭനാകുമാരിയെയാണ് (52) വീട്ടിലേക്കുള്ള വഴിയില്‍ സാരമായ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മുന്നോളം ശസ്ത്രക്രിയകള്‍ക്ക് വിധേയമായ ഇവര്‍ക്ക് ഇതുവരെ ബോധം തിരിച്ചുകിട്ടിയിട്ടില്ല. ഏകആശ്രയമായ അമ്മക്ക് എന്താണ് സംഭവിച്ചതെന്ന് പോലും അറിയാന്‍ കഴിയാത്ത വിഷമത്തിലാണ് ഏക മകള്‍ ലക്ഷ്മി പ്രിയ (15) ഉള്ളത്.


കഴിഞ്ഞ 17 ന് രാത്രി എട്ട് മണിയോടെ കൃഷ്ണപുരം സി.പി.സി.ആര്‍.ഐക്ക് സമീപമുള്ള ഇടവഴിയിലാണ് പരിക്കേറ്റ നിലയില്‍ ഇവരെ കണ്ടെത്തിയത്. മഴയത്ത് അബോധാവസ്ഥയില്‍ കിടന്നിരുന്ന ശോഭനകുമാരിയെ ഇതുവഴി വന്ന ബൈക്ക് യാത്രികരാണ് സമീപത്തെ വീട്ടിലേക്ക് മാറ്റിയത്. ധരിച്ചിരുന്ന റോള്‍ഡ് ഗോള്‍ഡ് മാലയും പേഴ്സും കിടന്ന ഭാഗത്ത് നിന്നും കണ്ടെത്തിയിരുന്നു.


തലക്ക് പിന്നില്‍ അടിയേറ്റ തരത്തിലുള്ള സാരമായ പരിക്കാണ് ഏറ്റിരിക്കുന്നതെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. മൂന്ന് നില കെട്ടിടത്തില്‍ നിന്നും വീഴുന്ന തരത്തിലുള്ള ആഘാതം തലക്ക് സംഭവിച്ചതായാണ് ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചത്. തലച്ചോര്‍ ഒരു ഭാഗത്തേക്ക് മാറുന്ന തരത്തിലുള്ള ആഘാതമാണ് ഏറ്റിരിക്കുന്നത്. സാധാരണ ഗതിയിലുള്ള വീഴ്ചയില്‍ ഇത്തരം ക്ഷതം സംഭവിക്കാറില്ലന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.


ശോഭനകുമാരിയുടെ നില വഷളായിട്ടും ബോധം വന്നതിന് ശേഷമേ ദുരൂഹത മാറ്റാനാകുമെന്നാണ് പൊലീസ് പറയുന്നത്. രണ്ടാഴ്ച പിന്നിട്ടിട്ടും സംഭവത്തില്‍ വ്യക്തത വരുത്താന്‍ കഴിയാത്ത പൊലീസ് നടപടിയില്‍ പ്രതിഷേധവും ഉയരുന്നു.


എന്നാല്‍, വിവരം അറിഞ്ഞുടന്‍ തന്നെ സ്ഥലത്ത് എത്തി പരിശോധന നടത്തിയിരുന്നുവെങ്കിലും ശക്തമായ മഴ പെയ്തതിനാല്‍ കാര്യമായി പരിശോധിക്കാനായില്ലെന്നാണ് പൊലീസ് പറയുന്നത്. ശോഭനകുമാരി ദേശീയ പാതയിലൂടെ ഇടവഴിയിലേക്ക് പ്രവേശിക്കുന്നത് സി.സി.ടി.വിയില്‍ തെളിഞ്ഞിട്ടുണ്ട്. പിന്നീട് എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാനാകുന്നില്ല. ബോധം തെളിഞ്ഞാല്‍ മാത്രമെ അന്വേഷണം ശരിയായി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയൂ എന്നാണ് പൊലീസ് പറയുന്നത്.


ബോധം വന്നോയെന്ന് അറിയാനായി എന്നും പൊലീസ് വിളിക്കാറുണ്ടെന്ന് ശോഭനയുടെ ബന്ധുക്കള്‍ പറയുന്നു. സംഭവ ദിവസം വൈകീട്ട് 5.30 നാണ് ഡോക്ടറെ കാണാനായി ശോഭന വീട്ടില്‍ നിന്നിറിങ്ങിയത്. മരുന്നിന്റെ കുറിപ്പടിയും പഴ്സിലുണ്ടായിരുന്നു. ലഹരി-ക്വട്ടേഷന്‍ മാഫിയകള്‍ തമ്ബടിക്കുന്ന റോഡിലുണ്ടായ സംഭവത്തില ദുരൂഹത മാറ്റാന്‍ വേഗത്തില്‍ നടപടി ഉണ്ടാകണമെന്നാണ് ആവശ്യം.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe