രാജ്യത്തെ ജനസംഖ്യയിൽ മതാടിസ്ഥാന അസമത്വത്തിൽ ആശങ്ക പ്രകടിപ്പിച്ച് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ഇതിന്റെ കെടുതികൾ ഏറെ നേരിട്ട ചരിത്രമാണ് രാജ്യത്തിനുള്ളതെന്നു പറഞ്ഞ മോഹൻ ഭാഗവത് ജനസംഖ്യാ നിയന്ത്രണ നയം കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു.
മതംമാറ്റവും നുഴഞ്ഞുകയറ്റവും ജനസംഖ്യാ സന്തുലിതാവസ്ഥയെ തകിടംമറിക്കുകയാണെന്നും ഇത് ഏറെ ആശങ്കപ്പെടുത്തുന്നതാണെന്നും നാഗ്പൂറിൽ വിജയദശമി ദിനത്തിൽ ആർഎസ്എസ് അണികളെ അഭിസംബോധന ചെയ്യവേ മോഹൻ ഭാഗവത് പറഞ്ഞു. മതാടിസ്ഥാന ജനസംഖ്യാ അസമത്വം മൂലം നിരവധി രാജ്യങ്ങൾ വിഭജിക്കപ്പെടുകയുണ്ടായി.
ഈസ്റ്റ് തിമോർ, സൗത്ത് സുദാൻ, കൊസോവ ഒക്കെ അങ്ങനെ രൂപീകൃതമായതാണ്. ഇതിനാൽ സർക്കാർ ജനസംഖ്യാ നിയന്ത്രണ നയം കൊണ്ടുവരണം. ഈ നയത്തിൽ നിന്ന് ഒരു വിഭാഗങ്ങളെയും ഒഴിവാക്കരുതെന്നും ആർഎസ്എസ് മേധാവി ആവശ്യപ്പെട്ടു.