Type Here to Get Search Results !

'മുഖ്യമന്ത്രിക്കുമാത്രം പോയാമതിയോ, വേറെ ആര്‍ക്കുംറോഡിലൂടെ പോണ്ടെ?..'പോലീസിനോട് പൊട്ടിത്തെറിച്ച്‌ യുവതി





മുഖ്യമന്ത്രി... മുഖ്യമന്ത്രി... മുഖ്യമന്ത്രിക്കു മാത്രം പോയാ മതിയോ.. വേറെ ആര്‍ക്കും പോണ്ടേ..


റോഡിലൂടെ..''- മീഞ്ചന്ത ജങ്ഷനില്‍ ബസ് കയറാനെത്തിയ യുവതി അവിടെനിന്ന് മാറാന്‍ പോലീസ് ആവശ്യപ്പെട്ടപ്പോള്‍ പൊട്ടിത്തെറിച്ചു. ആര്‍ട്സ് കോളേജില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടി നടക്കുന്നതിനാല്‍ പ്രദേശമാകെ പോലീസ് വലയത്തിലായിരുന്നു. അതിനിടയിലാണ് ബസ് കയറാനെത്തിയ യുവതിയോട് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടത്.


ട്യൂഷന്‍ക്ലാസ് കഴിഞ്ഞ് വീട്ടിലേക്കു പോകാന്‍ ബസ് സ്റ്റോപ്പില്‍ കാത്തുനിന്ന വിദ്യാര്‍ഥികളെയും പോലീസ് വിരട്ടി മാറ്റി.


മുഖ്യമന്ത്രി കോളേജില്‍ പങ്കെടുത്ത പരിപാടി കഴിയുംവരെ പുറത്ത് ആരെയും നില്‍ക്കാന്‍ പോലീസ് സമ്മതിച്ചില്ല. ബസ് സ്റ്റോപ്പില്‍ ബസുകള്‍ നിര്‍ത്താനും അനുവദിച്ചില്ല.


മുഖ്യമന്ത്രിയുടെ ചടങ്ങില്‍ കറുപ്പ്നിറത്തിനും ബാഗിനും വിലക്ക്;സുരക്ഷയ്ക്ക് 670 പോലീസുകാര്‍


മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന ചടങ്ങില്‍ ഹാന്‍ഡ് ബാഗിനും കറുത്തനിറത്തിനും വിലക്ക്. മീഞ്ചന്ത ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ സംസ്ഥാന ജൈവവൈവിധ്യ കോണ്‍ഗ്രസ് ഉദ്ഘാടന സമ്മേളനത്തിനെത്തിയവരുടെ ബാഗുകളാണ് ഹാളിലേക്ക് കൊണ്ടുപോവാന്‍ അനുവദിക്കാതിരുന്നത്. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി 670 പോലീസുദ്യോഗസ്ഥരെയാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി വിന്യസിച്ചത്.


നാല്‌ കെ.എസ്.യു. പ്രവര്‍ത്തകരെ പോലീസ് കരുതല്‍തടങ്കലിലാക്കി. സോഷ്യല്‍ മീഡിയ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ അര്‍ജുന്‍ പൂനത്ത്, ബാലുശ്ശേരി മണ്ഡലം പ്രസിഡന്റ് ഫായിസ് നടുവണ്ണൂര്‍ എന്നിവരെ ഈസ്റ്റ് ഹില്ലില്‍ ഹോട്ടലില്‍ ചായകുടിക്കാനെത്തിയപ്പോഴാണ് പോലീസ് പിടികൂടിയത്. ഗസ്റ്റ് ഹൗസിന് സമീപം കരിങ്കൊടി കാണിക്കാനെത്തിയ കെ.എസ്.യു. ജില്ലാ വൈസ് പ്രസിഡന്റ് വി.ടി. സൂരജ്, നിയോജകമണ്ഡലം പ്രസിഡന്റ് എം.പി. രാഗിന്‍ എന്നിവരെയും കരുതല്‍തടങ്കലിലാക്കി.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe