Type Here to Get Search Results !

മാതൃത്വത്തിനുപോലും അപമാനം ഈ അമ്മ, കേരളം ലജ്ജിക്കുന്നത് ഈ അമ്മയെ ഓര്‍ത്ത്

 




രണ്ടാം ഭാര്യയെ ഉപേക്ഷിച്ച ശേഷം ഗര്‍ഭിണിയാക്കിയ കാമുകിയെ സ്വീകരിച്ചതോടെ അയാളുടെ പിതൃത്വവും, അതുവരെ മുണ്ടാട്ടം മുട്ടിനിന്ന അമ്മയുടെ മാതൃത്വവും ഉണരുന്നു.


പിന്നെ 'കേരളമേ ലജ്ജിക്കൂ' എന്ന പ്ലക്കാര്‍ഡുമായി നേരെ സെക്രട്ടേറിയറ്റിന് മുമ്ബിലേക്ക്.
ശരിക്കും കേരളം ലജ്ജിക്കുന്നത് ഇപ്പോഴാണ്. നമ്മുടെ കപടപ്രബുദ്ധതയെക്കുറിച്ചോര്‍ത്ത്, ഇവിടുത്തെ മ്ലേഛമാധ്യമങ്ങളെയും നിയമസംവിധാനങ്ങളെയും ഓര്‍ത്ത്.


രു മാസത്തിലേറെയായി ആ 'അച്ഛനമ്മമാര്‍' ഉറങ്ങിയിട്ടുണ്ടാവില്ല. കാരണം അവര്‍ അത്രയ്ക്കും ആ കുഞ്ഞിനെ സ്നേഹിച്ചിരുന്നു. തങ്ങളുടെ സ്വന്തം കുഞ്ഞ് എന്നു തന്നെയാണ് അവര്‍ എല്ലാവരോടും പറഞ്ഞിരുന്നത്. അതിനുവേണ്ടി ജന്മനാട്ടില്‍ നിന്നും മറ്റൊരു സ്ഥലത്തേക്ക് താമസം പോലും മാറി അവര്‍.
ദത്തെടുത്ത കുഞ്ഞാണെന്ന് മറ്റാരും അറിയാതിരിക്കാനാണ് അവര്‍ ആന്ധ്രയില്‍ നിന്നും കേരളത്തിലെത്തി കുഞ്ഞിനെ സ്വീകരിച്ചത്. അതാകട്ടെ ആ കുഞ്ഞിന്റെ പേരിലേക്ക് തങ്ങളുടെ സമ്ബാദ്യങ്ങള്‍ മുഴുവന്‍ എഴുതിവച്ച ശേഷവും.


ഒരു കുഞ്ഞില്ലാത്തതായിരുന്നു ആ ദമ്ബതികളുടെ എന്നത്തേയും വേദന. ഇന്ന് ഒരു കുഞ്ഞാണ് അവരുടെ ഉറക്കം കെടുത്തുന്നതും കൂടുതല്‍ ദുഃഖിപ്പിക്കുന്നതും. ഒരുപക്ഷെ പെറ്റമ്മയേക്കാള്‍ പോറ്റമ്മ തന്നെയാവും ഇന്ന് ആ കുഞ്ഞിനെ ഏറെ സ്നേഹിക്കുന്നതും.
ഇന്നെന്നല്ല, എന്നും !

ദ്യ ഭാര്യയെയും അതിലുള്ള രണ്ട് കുട്ടികളെയും ഉപേക്ഷിച്ച ശേഷം കൂട്ടുകാരന്റെ ഭാര്യയെ അടിച്ചു മാറ്റി കല്യാണം കഴിച്ച ഒരാള്‍.
അയാള്‍  മൂന്നാമതൊരു പെണ്‍കുട്ടിയെ പ്രണയിക്കുന്നു, ഗര്‍ഭിണിയാക്കുന്നു. അവള്‍ പ്രസവിച്ചു എന്നറിഞ്ഞിട്ടും കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ചു എന്നറിഞ്ഞിട്ടും ഏഴെട്ടുമാസം നിശബ്ദനായിരിക്കുന്നു.


പിന്നീട് രണ്ടാം ഭാര്യയെ ഉപേക്ഷിച്ച ശേഷം മൂന്നാമത്തെ ആ കാമുകിയെ സ്വീകരിച്ചതോടെ അയാളുടെ പിതൃത്വവും, അതുവരെ മുണ്ടാട്ടം മുട്ടിനിന്ന അമ്മയുടെ മാതൃത്വവും ഉണരുന്നു.
പിന്നെ 'കേരളമേ ലജ്ജിക്കൂ' എന്ന പ്ലക്കാര്‍ഡുമായി നേരെ സെക്രട്ടേറിയറ്റിന് മുമ്ബിലേക്ക്.
ശരിക്കും കേരളം ലജ്ജിക്കുന്നത് ഇപ്പോഴാണ്.
ഇവിടുത്തെ കപടപ്രബുദ്ധതയോര്‍ത്ത്, ഇവിടുത്തെ മ്ലേഛമാധ്യമങ്ങളെയും നിയമസംവിധാനങ്ങളെയും ഓര്‍ത്ത്.
ഇനിയും അമ്മത്തൊട്ടിലുകളില്‍ കുഞ്ഞുങ്ങള്‍ ഉപേക്ഷിക്കപ്പെടും. പക്ഷേ ആ കുഞ്ഞുങ്ങളെ ദത്തെടുക്കാന്‍ ഇനി ആളുകള്‍ ഒരുപക്ഷെ ഭയപ്പെട്ടേക്കും.


നസ്സും പ്രാര്‍ത്ഥനകളും ആന്ധ്രയിലെ പേരറിയാത്ത ആ പോറ്റമ്മയ്ക്കും പോറ്റച്ഛനും ഒപ്പമാണ്. അല്ലാതെ തോന്നുമ്ബോള്‍ വലിച്ചെറിയാനും തോന്നുമ്ബോള്‍ ചേര്‍ത്തണയ്ക്കാനും സന്നദ്ധരായ മൂന്നാംകിട 'മാതാപിതാക്കള്‍'ക്കൊപ്പമല്ല.
കേരളമേ ലജ്ജിക്കൂ.. വഴിപിഴച്ച നിന്റെ സന്തതികളെ ഓര്‍ത്ത്.!


ഇന്ന് കണ്ണീരൊഴിയാതെ, ഉറക്കമില്ലാതെ, നിയമനൂലാമാലകളില്‍പെട്ട് കഴിയുന്നത് രണ്ട് അച്ഛന്‍മാരും രണ്ട് അമ്മമാരും അവരുടെ ബന്ധുക്കളുമാണ്.


അതില്‍ പ്ലേക്കാര്‍ഡുമായി ചാനലുകള്‍ക്കും വാര്‍ത്താമാധ്യമങ്ങള്‍ക്കും മുമ്ബില്‍ ഒരുമാസമായി മുതലക്കണ്ണീരൊഴക്കുന്നവര്‍ ഒരിക്കലും ഉണ്ടാകില്ല.
എങ്കിലും ഇനിയുള്ള കാലമെങ്കിലും മഴ നനയാതെ, നനയിക്കാതെ അവര്‍ക്ക് ആ കുഞ്ഞിനെ സംരക്ഷിക്കാന്‍ കഴിയട്ടെ.


രു സ്ത്രീയും പുരുഷനും പരസ്പരം ഇഷ്ടപ്പെടുന്നതും ബന്ധപ്പെടുന്നതും അവരുടെ സ്വകാര്യവും വ്യക്തിപരവുമായ കാര്യമാണ്. അതില്‍ മറ്റാര്‍ക്കും ഇടപെടാന്‍ അവകാശമില്ല. കഥാനായിക ഇപ്പോള്‍ ഒരു മാതാവാണ്. ആ അമ്മയുടെ പ്രതിഷേധവും സമരവും സമൂഹത്തോട് ചില ചോദ്യങ്ങള്‍ ചോദിക്കുന്നതുപോലെ സമൂഹവും അവരോട് ചില ചോദ്യങ്ങള്‍ തിരിച്ചു ചോദിക്കുന്നുണ്ട്.
അതുപോലെ തന്നെയാണ് അനാഥയായ ഒരു കുഞ്ഞോമനയെ സ്വന്തം കുഞ്ഞായി ഏറ്റെടുത്ത്, അതിനെ ലാളിച്ച്‌ ഓമനിച്ച ആ അമ്മയുടെ കാര്യവും.


നെഞ്ചോട് ചേര്‍ത്തുറക്കിയ നിമിഷങ്ങളിലെ നിര്‍വൃതി ആ പിതൃഹൃദയത്തിന് ഇനിയും അനുഭവിച്ചു മതിയായിട്ടുണ്ടാവില്ല.


ശാരീരിക സുഖത്തിനായി രഹസ്യമായി സംഗമിച്ച്‌, മക്കളെ ജനിപ്പിച്ച്‌ നാണക്കേട് തോന്നുമ്ബോള്‍ ഉപേക്ഷിച്ചും , പിന്നീട് തിരിച്ചെടുക്കാനുമൊക്കെ പുറപ്പെടുമ്ബോള്‍ ഓര്‍ക്കുക.!ആരോരുമില്ലാത്ത കുഞ്ഞിനെ സ്വന്തം ചോരയായി സ്വീകരിച്ച്‌, ജീവിതാവസാനം വരെ സ്നേഹിച്ചു വളര്‍ത്താന്‍ തയ്യാറായ ഇത്തരം നിര്‍ഭാഗ്യരായ അച്ഛനമ്മമാരുടെ കണ്ണീരിന്റെ വിലകൂടി അറിയേണ്ടതുണ്ട്.


മക്കളില്ലാത്തവര്‍ക്കേ അതിന്റെ വില അറിയാനാവൂ എന്നുമാത്രം!
മാതൃത്വം മഹത്വമാര്‍ന്നതാണ്, ദൈവീകമാണ്, പവിത്രമാണ്.
അതുകൊണ്ടാവാം അത് വേദനാജനകവുമാകുന്നത്.
ചിലര്‍ക്കാ മാഹാത്മ്യം മനസ്സിലാവില്ല. എത്ര പുരോഗമനം നേടിയാലും ചില അടിസ്ഥാന തത്വങ്ങള്‍ക്ക് മാറ്റവുമുണ്ടാവില്ല.
കേഴുക കേരളനാടേ എന്നല്ലാതെന്തു പറയാന്‍ !


ഈ വിഷയത്തെക്കുറിച്ച്‌ സമൂഹമാധ്യമങ്ങളില്‍ വന്ന ആക്ഷേപഹാസ്യ പ്രധാനമായ ഒരു കുറിപ്പ് അനുബന്ധമായി ഇവിടെ കൊടുക്കുന്നു.


വിക്രമാദിത്യന്‍ പതിവ് പോലെ മുരുക്കുമരത്തില്‍ നിന്നും വേതാളത്തെ പിടിച്ച്‌ വരിഞ്ഞ് കെട്ടി പുറത്തേന്തി നടന്നു.
അപ്പോള്‍ വേതാളം ഒരു കഥ പറയാന്‍ തുടങ്ങി.
പണ്ട് അനന്തപുരിയുടെ പ്രാന്തപ്രദേശത്ത് വിടനായ ഒരാള്‍ വസിച്ചിരുന്നു, പേര് അജിത്. നാട്ടുകാര്‍ക്ക് ഇടയില്‍ ഒരു ഉത്തമപുരുഷനായി നടിച്ചിരുന്ന ഇയാള്‍ ഒരു സുന്ദരിയെ പ്രണയിച്ച്‌ വിവാഹം കഴിച്ചു.


ആ യുവതിയാകട്ടെ തന്‍്റെ ആദ്യ ഭര്‍ത്താവിനേയും കുട്ടികളേയും വല്ല വിധേനയും ഒഴിവാക്കിയാണ് അജിത്തിനൊപ്പം ചേര്‍ന്നത്.
പക്ഷേ അവരുടെ ദാമ്ബത്യവല്ലരിയില്‍ പൂക്കളൊന്നും വിരിഞ്ഞില്ല . അങ്ങനെയിരിക്കെ അജിത് ദേശാടനം നടത്തുന്നതിനിടയില്‍ പേരക്കട ദേശത്ത് അതിസുന്ദരിയായ ഒരു കന്യകയെ കണ്ടുമുട്ടി. അവളുടെ പേര് അപര്‍ണ.
ആ കന്യാരത്നത്തെ കണ്ട് മുട്ടിയ മാത്രയില്‍ തന്നെ അയാള്‍ വികാര പുളകിതഗാത്രനായി പോയി.


പല ഒഴിവ് കിഴിവുകള്‍ പറഞ്ഞും യാചിച്ചും അയാള്‍ ആ പെണ്‍കുട്ടിയുമായി പ്രണയത്തിലാവുകയും പ്രണയ കേളികളില്‍ മുഴുകുകയും ചെയ്തു. തദ്വാര അവള്‍ ഗര്‍ഭിണിയായി.


വിധിയെ എങ്ങനെ തടയാനാകും.
സ്വന്തം ഭാര്യയുമായി നിയമപ്രകാരം വിവാഹബന്ധം വേര്‍പെടുത്തിയാല്‍ മാത്രമെ അടുത്ത വിവാഹം കഴിക്കാന്‍ സാധിക്കു എന്നായിരുന്നു ആ നാട്ടിലെ നിയമം.
താന്‍ വില്ല വിധേനയും ആദ്യ ഭാര്യയെ ഒഴിവാക്കി വരാം എന്ന് ഉറപ്പ് നല്‍കി. അതിനായി മാര്‍ഗ്ഗങ്ങള്‍ തേടി സ്വന്തം ഭവനത്തിലേക്ക് തിരിച്ചു പോന്നു അയാള്‍.


പല കുടില തന്ത്രങ്ങളും പ്രയോഗിച്ചു.
ഈ സമയം കാമുക വിരഹത്താല്‍ ആര്‍ദ്രമായ ഹൃദയവുമായി അപര്‍ണ സ്വന്തം ഭവനത്തില്‍ കഴിയുകയായിരുന്നു.


യൗവ്വനത്തിലേക്ക് കാലെടുത്തു വച്ച മകള്‍ വിവാഹത്തിന് മുന്‍പ് അമ്മയാകുന്നത് ആ കുടുംബത്തിന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഭാര്യയെ ഉപേക്ഷിച്ച്‌ വരാം എന്ന് പറഞ്ഞ് പോയ കാമുകനെ കാണാനുമില്ല.
അങ്ങനെ അപര്‍ണ പ്രസവിച്ചു. അപകീര്‍ത്തി ഭയന്ന് മാതാപിതാക്കളുമായി ആലോചിച്ച്‌ കുഞ്ഞിനെ ഒരു സംരക്ഷണ കേന്ദ്രത്തില്‍ ഏല്‍പ്പിച്ചു അവള്‍. അവരാകട്ടെ നടപടിക്രമങ്ങളനുസരിച്ച്‌ ആ കുട്ടിയെ ഒരു കുടുംബത്തിന് ദത്ത് നല്‍കി.
കാലം കടന്ന് പോയി.


തന്‍്റെ കുടില തന്ത്രങ്ങളിലൂടെ ഭാര്യയെ ഉപക്ഷിച്ച അജിത്ത് അപര്‍ണയെ തേടിയെത്തി.
തന്‍്റെ കാമുകനെ, മകന്‍്റെ അച്ഛനെ കണ്ട അപര്‍ണ കെട്ടി പിടിച്ച്‌ സ്വീകരിച്ചു.
അപ്പോഴാണ് അവരുടെ കുട്ടിയെക്കുറിച്ച്‌ രണ്ടാള്‍ക്കും ഓര്‍മ്മ വന്നത്. അവര്‍ യുദ്ധം ചെയ്യാന്‍ പുറപ്പെട്ടു.


"പ്രഭോ, എന്‍്റെ സംശയം ഇതാണ് ,
ആരാണ് ആ കുട്ടിയുടെ യഥാര്‍ത്ഥ അവകാശി, സ്വന്തം ഭാര്യയെ ഉപേക്ഷിച്ച്‌ കാമുകിയെ ഗര്‍ഭണിയാക്കിയ അജിത്താണോ, മറ്റൊരു ഭാര്യയുണ്ട് എന്നറിഞ്ഞിട്ടും പ്രണയിച്ച്‌ ഗര്‍ഭം ഏറ്റ് വാങ്ങുകയും ആ കുട്ടിയെ ഉപേക്ഷിക്കാന്‍ തയ്യാറായ അപര്‍ണയാണോ ?
അതോ സ്വന്തം കുടുംബത്തിന്‍്റെ മാനഹാനി ഭയന്ന്, കൊന്നുകളയാതെ കുട്ടിയെ സംരക്ഷണ സമതിക്ക് കൈമാറിയ മാതാപിതാക്കളാണോ?
അതോ ദത്തെടുത്ത കുടുംബമാണോ?
അതോ പിണറായി സര്‍ക്കാരാണോ ഈ പ്രശ്നങ്ങള്‍ക്ക് ഉത്തരവാദി?"


ഉത്തരം കിട്ടാത്ത സമസ്യക്ക് മുന്‍പില്‍ ഉത്തരം കിട്ടാതെ നിന്ന വിക്രമാദിത്യനെ നോക്കി കൊഞ്ഞനം കുത്തി വേതാളം തന്‍്റെ മുരുക്കും മരത്തില്‍ കയറി തലകീഴായി തൂങ്ങി കിടന്നു.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe