കേരളത്തിലെ സാത്താന്‍ ആരാധകര്‍ക്ക് വേരുകൾ അതിര്‍ത്തിക്കപ്പുറവും.
ഇടുക്കി ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന തമിഴ്‌നാട്ടിലെ പ്രമുഖ ടൂറിസം കേന്ദ്രങ്ങളും ഉള്‍നാടന്‍ പ്രദേശങ്ങളും കേന്ദ്രീകരിച്ചാണ് സാത്താന്‍ ആരാധന നടക്കുന്നതെന്നാണ് വിവരം. ഇടുക്കി ജില്ലയിലെ പ്രമുഖ കോളേജുകളിലെ വിദ്യാര്‍ഥികള്‍ക്ക് പുറമെ ബിസിനസുകാര്‍ മുതല്‍ ഓട്ടോറിക്ഷ െ്രെഡവറുമാരുവരെ ഈ സംഘത്തിലുണ്ടെന്ന് പറയപ്പെടുന്നു.
Read Also:- പത്താം ക്ലാസ്സ് പാസായവർക്ക് പരീക്ഷയില്ലാതെ പോസ്റ്റൊഫീസ് ജോലി നേടാൻ സുവർണവസരം; ഉടൻ അപേക്ഷിക്കുക
തൃശൂരിന് സമീപം പ്രവര്‍ത്തിക്കുന്ന കള്‍ട്ട് ഗ്രൂപ്പിലെ സജീവ പ്രവര്‍ത്തകനായിരുന്ന കട്ടപ്പന സ്വദേശിയായ വ്യക്തിയുടെ നേതൃത്വത്തിലാണ് സാത്താന്‍ ആരാധനയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതത്രെ.
ടൂറിസത്തിന്റെ പേരിലെത്തുന്ന വിദേശികളും ഇടുക്കിക്കിക്കു പുറമെ കോട്ടയം, കൊച്ചി, ആലപ്പുഴ എന്നിവിടങ്ങളില്‍ നിന്നുള്ളവരുമാണ് ആരാധനയ്ക്കായി തമിഴ്‌നാട്ടില്‍ എത്തുന്നത്.മേഘമലയിലെ ഒരു ഫാംഹൗസ് കേന്ദ്രീകരിച്ചാണ് ആരാധനകള്‍ നടക്കുന്നത്.
വിവിധ സ്ഥലങ്ങളില്‍ നിന്ന് സാത്താന്‍ ആരാധനയ്ക്കായി എത്തുന്ന സംഘം കമ്ബത്ത് ഒത്തുചേര്‍ന്നതിനുശേഷം തങ്ങളുടെ വാഹനങ്ങള്‍ ഇവിടുത്തെ സ്വകാര്യ പാര്‍ക്കിംഗ് പോയിന്റില്‍ നിര്‍ത്തിയിട്ടതിന് ശേഷം ടാക്‌സി വാഹനങ്ങളിലാണ് മേഘമലയിലെ കേന്ദ്രത്തില്‍ എത്തുന്നത്. ഇവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി നല്‍കുന്നത് തമിഴ്‌നാട്ടിലെ സംഘമാണ്.മേഘമലയ്ക്ക് പുറമേ ബോഡിനായ്ക്കന്നൂര്‍, ചിന്നമനൂര്‍ എന്നിവിടങ്ങളിലും ഇവര്‍ക്ക് സ്വാധീനമുണ്ടെന്നും പറയപ്പെടുന്നു.