Type Here to Get Search Results !

മകള്‍ക്ക് പഠിക്കാനാകുന്നില്ല; വീട്ടില്‍ ഭക്തിഗാനം പാടികൊണ്ടിരുന്ന അയല്‍വാസിയെ കുത്തികൊലപ്പെടുത്തി; പ്രതിയുടെ ജീവപര്യന്തം ഹൈക്കോടതി ശരിവെച്ചു

 





പത്തനംതിട്ട : കിഴക്കേക്കരയില്‍ മകള്‍ക്ക് പഠിക്കാനാകുന്നില്ലെന്ന് ആരോപിച്ച്‌ വീട്ടില്‍ ഭക്തിഗാനം പാടികൊണ്ടിരുന്ന അയല്‍വാസിയെ കുത്തികൊലപ്പെടുത്തിയ പ്രതിയുടെ ജീവപര്യന്തം ഹൈക്കോടതി ശരിവെച്ചു. തെളിവുകളുടെ അഭാവത്തില്‍ കേസിലെ മൂന്നാം പ്രതിയെ വെറുതെ വിട്ടു.


2011 മാര്‍ച്ച്‌ 19 രാത്രി എട്ട് മണിക്കാണ് ചിറ്റാര്‍ കിഴക്കേക്കരെ സാബു അയല്‍ വാസിയായ ശശിധരന്‍ പിള്ളയെ കൊലപ്പെടുത്തിയത്. ശശിധരന്‍ പിള്ള വീട്ടില്‍ ഭക്തിഗാനം പാടുന്നതിനാല്‍ തന്റെ മകള്‍ക്ക് പഠിക്കാന്‍ കഴിയുന്നില്ലെന്ന് ആരോപിച്ചാണ് ഒന്നാം പ്രതി സാബുവും മറ്റ് രണ്ട് പേരും പിള്ളയുടെ വീട്ടില്‍ കയറിയത്.


സാബു പിള്ളയുടെ നെഞ്ചില്‍ മൂന്ന് തവണ കുത്തുകയും ഇയാള്‍ മരിക്കുകയും ആയിരുന്നു


കേസില്‍ സാബുവിന് പത്തനംതിട്ട അഡീഷനല്‍ സെഷന്‍സ് കോടതി 2017 മേയ് ആറിന് വിധിച്ച ശിക്ഷയാണ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍, ജസ്റ്റിസ് എ.എ. സിയാദ് റഹ്മാന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ശരിവെച്ചത്.
കേസില്‍ ജീവപര്യന്ത്യത്തിന് പുറമെ ഒരു ലക്ഷം രൂപ പിഴയും ലഭിച്ച മൂന്നാം പ്രതി ലാലു എന്ന ലാലുമോനെയാണ് തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെവിട്ടത്. കേസിലെ രണ്ടാം പ്രതി വിചാരണയ്ക്കുമുമ്ബേ മരിച്ചിരുന്നു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe