Type Here to Get Search Results !

മദ്യ സല്‍ക്കാരത്തിനിടയില്‍ 12 കാരിയെക്കൊണ്ട് ഭക്ഷണം വിളമ്ബിച്ചതായി പരാതി

 




ആലുവ: മദ്യ സല്‍ക്കാരത്തിനിടയില്‍ 12 കാരിയെക്കൊണ്ട് ഭക്ഷണം വിളമ്ബിച്ചതായി പരാതി. ആലുവ തോട്ടക്കാട്ടുകര ആല്‍ത്തറ ജി.സി.ഡി.എ റോഡില്‍ സമ്മര്‍നെസ്‌റ്റ് അപ്പാര്‍ട്ട്മെന്‍റ് ഫ്ലാറ്റ് നമ്ബര്‍ മൂന്ന് ബിയിലെ താമസക്കാരനായ കെ.കെ.ഷഫീഖ് അഹമ്മദാണ് ഇത് സംബന്ധമായി എക്സൈസ് വകുപ്പ്, ശിശുക്ഷേമ വകുപ്പ് മന്ത്രിമാര്‍ക്ക് പരാതി നല്‍കിയത്.


2020 ഡിസംബര്‍ 14 ന് ഇതേ അപ്പാര്‍ട്ട്മെന്‍റില്‍ താമസിക്കുന്ന ജലീല്‍ വാഴപ്പള്ളിയുടെ മകനായ ആദിലിന്‍റെ വിവാഹ സല്‍ക്കാരത്തിനിടയിലാണ് പരാതിക്കാസ്പദമായ സംഭവം നടന്നതത്രെ. 


ഫ്ലാറ്റിന്‍റെ റിക്രിയേഷല്‍ ഹാളിലാണ് വിവാഹത്തോടനുബന്ധിച്ചുള്ള സല്‍ക്കാരം നടന്നത്. വിവാഹ സല്‍ക്കാരത്തിന് ഫ്ലാറ്റിലുള്ള താമസക്കാരെയും വിളിച്ചിരുന്നു . ഇതിന്‍റെ ഭാഗമായി ഷഫീഖിന്‍റെ വീട്ടില്‍ നിന്ന് ഭാര്യയും കുട്ടികളും പോയിരുന്നു. ഇതിനിടയില്‍ ഏറ്റവും മുകളില്‍ ടെറസില്‍ മദ്യ സല്‍ക്കാരം നടന്നിരുന്നതായി പരാതിയില്‍ ആരോപിക്കുന്നു. ഈ മദ്യ സദസിലേക്ക് പ്രായ പൂര്‍ത്തിയാകാത്ത ഷഫീഖിന്‍റെ മകളെകൊണ്ട് അവിടെ മദ്യം സേവിച്ചുകൊണ്ടിരുന്ന വ്യക്തികള്‍ക്ക്​ ഭക്ഷണം കൊടുപ്പിക്കുകയായിരുന്നെന്നാണ് പരാതി.



ഈ സംഭവം കഴിഞ്ഞ ദിവസം മകള്‍ ഷെഫീഖിന്‍റെ ഭാര്യയോട് പറയുകയും ഭാര്യ അത് ഷെഫീഖിനെ അറിയിക്കുകയുമായിരുന്നു. ഫ്ലാറ്റുടമകളായ വര്‍ഗ്ഗീസ് മേനാച്ചേരി, ഇ.എഫ്.ജോസഫ് എന്ന സന്തോഷ്, കൃഷ്ണകുമാര്‍, ജയകൃഷ്ണന്‍ വാടകക്ക് താമസിക്കുന്ന എബി, സുരേഷ് എന്നിവര്‍ സംഘം ചേര്‍ന്നാണ് റിക്രിയേഷന്‍ ഹാളിന്‍റെ ടറസില്‍ സംഘം ചേര്‍ന്ന് മദ്യപിച്ചിരുന്നതെന്ന് പരാതിയില്‍ പറയുന്നു. ഇതില്‍ സന്തോഷാണ് മദ്യപാനത്തിന് ആവശ്യമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പരിപാടി നടക്കുന്ന റിക്രിയേഷന്‍ ഹാളില്‍ നിന്ന് എടുത്ത് കൊണ്ടുവരുവാന്‍ ഷഫീഖിന്‍റെ മകളോട് പറഞ്ഞതത്രെ. മദ്യപിച്ചിരിക്കുന്ന ഒരു കൂട്ടം പുരുഷന്മാരുടെ സദസിലേക് പ്രായ പൂര്‍ത്തിയാകാത്ത തന്‍റെ മകളെ പറഞ്ഞുവിടുകയും അവിടെ മദ്യപിക്കുന്നവര്‍ക്ക് ഭക്ഷണവും സ്നാക്സും വിളമ്ബിച്ചതും അത്യന്തം ഗൗരവം നിറഞ്ഞ കാര്യമാണെന്ന് ഷഫീഖ് ആരോപിക്കുന്നു.



ഇത് കുട്ടി എന്ന നിലയില്‍ മകളെ വല്ലാതെ അലോസരപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അവരുടെ മക്കളെയെല്ലാം സുരക്ഷിത സ്‌ഥാനത്തിരുത്തിയാണ് തന്‍റെ മകളെകൊണ്ട് ഈ ക്രൂര കൃത്യം ചെയ്യിച്ചത്. വിവാഹ സല്‍ക്കാരം നടത്തിയത് കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ടും സംസ്‌ഥാനത്ത എവിടെയും ബാറുകള്‍ തുറക്കാത്ത സഹാചര്യത്തില്‍ പോലും മദ്യ സല്‍ക്കാരം നടത്തിയത് അനുമതിയില്ലാതെയുമാണ്. ഇത് നിയമ വിരുദ്ധമാണ് . ഇതിനിടയില്‍ മദ്യം സേവിക്കുന്നവര്‍ക്ക് ഭക്ഷണം വിളമ്ബേണ്ടി വന്നത് മകള്‍ക്ക് വിഷമവും കടുത്ത മാനസിക സംഘര്‍ഷമുണ്ടാക്കിയതായി താന്‍ പിന്നീടാണ് മനസിലാക്കിയതെന്നും ഷഫീഖ് ആരോപിക്കുന്നു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe