Type Here to Get Search Results !

ഓടുന്ന കാറിന്റെ ഡോറില്‍ തൂങ്ങിയ യുവതിയെ റോഡില്‍ തള്ളി മുങ്ങിയ കാമുകന്‍ അറസ്‌റ്റില്‍

 




കുന്നംകുളം: നാട്ടുകാര്‍ നോക്കിനില്‍ക്കെ സിനിമ സ്‌റ്റൈലില്‍ കാറിന്റെ പുറത്ത്‌ ഡോറിലും ബോണറ്റിലും തൂങ്ങി ജീവഭയത്താല്‍ നിലവിളിച്ച യുവതിയെ റോഡില്‍ വീഴ്‌ത്തിയിട്ട്‌ കാര്‍ നിര്‍ത്താതെ പോയി.


തലയ്‌ക്ക്‌ ഗുരുതരമായി പരുക്കേറ്റ എറണാകുളം ചെറായി തെക്കഞ്ചേരി വീട്ടില്‍ പ്രകാശന്റെ മകള്‍ പ്രതീക്ഷ(37) യെ തൃശൂര്‍ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍തൃമതിയും രണ്ടു കുട്ടികളുടെ അമ്മയുമായ യുവതിയെ റോഡില്‍ തള്ളിയിട്ട്‌ അപായപ്പെടുത്താന്‍ ശ്രമിച്ച കാമുകന്‍ ഗുരുവായൂര്‍ കാവീട്‌ കുറുവായി പറമ്ബ്‌ തറയില്‍ വീട്ടില്‍ അര്‍ഷാദി(27)നെ മണിക്കൂറുകള്‍ക്കകം കാര്‍ സഹിതം ചെമ്മണ്ണൂരില്‍നിന്നും കുന്നംകുളം എസ്‌.ഐ. ഡി. ശ്രീജിത്തും സംഘവും പിടികൂടി. ഇയാള്‍ മയക്കുമരുന്നു സംഘത്തിലെ കണ്ണിയാണെന്നും പോലീസ്‌ പറഞ്ഞു.
സംഭവത്തെക്കുറിച്ചു പോലീസ്‌ പറയുന്നതിങ്ങനെ: ഇന്നലെ രാവിലെ 7.35 ന്‌ കുന്നംകുളം ടൗണിലാണു സംഭവം. പട്ടാമ്ബി ഭാഗത്തുനിന്നും അതിവേഗതയില്‍ വന്ന നീല വാഗണ്‍ കാറിന്റെ മുന്‍ഭാഗത്ത്‌ ഡോറിന്മേല്‍ ടീ ഷര്‍ട്ടും ജീന്‍സും ധരിച്ച ഒരു യുവതി തൂങ്ങിക്കിടക്കുന്നതായാണു നാട്ടുകാര്‍ കണ്ടത്‌.


അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ കാണാതായി, ഒടുവില്‍ കാമുകനൊപ്പം തീയേറ്ററില്‍ പിടിയില്‍!


ആളുകള്‍ ബഹളം വച്ചപ്പോള്‍ കാര്‍ ഓടിച്ചു മുന്നോട്ടു പോയി. ടൗണ്‍ ജങ്‌ഷനില്‍ എത്തുന്നതിനു മുമ്ബ്‌ മറ്റു വാഹനങ്ങളില്‍ കൂട്ടിയിടിക്കാതിരിക്കാന്‍ കാര്‍ പെട്ടെന്ന്‌ ബ്രേക്കിട്ടപ്പോള്‍ ഡോറിലും ബോണറ്റിലുമായി പിടിച്ചിരുന്ന യുവതി കാറില്‍നിന്നും തെന്നി റോഡിലേക്ക്‌ തെറിച്ച്‌ തലയടിച്ചു വീണു.



സംഭവസ്‌ഥലത്തുണ്ടായിരുന്ന ആളുകള്‍ കാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും നിര്‍ത്താതെ പോയി. തുടര്‍ന്നു പരുേക്കറ്റു റോഡില്‍ കിടന്നിരുന്ന യുവതിയെ ആളുകള്‍ ആദ്യം കുന്നംകുളം റോയല്‍ ആശുപത്രിയില്‍ എത്തിച്ചു. തലയടിച്ച്‌ വീണ്‌ രക്‌തം കെട്ടിക്കിടന്ന റോഡരികില്‍ ഫുട്‌പാത്തിനോട്‌ ചേര്‍ന്ന്‌ യുവതിയുടെ ചെരുപ്പുകളും കിടന്നിരുന്നു. റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി രജ്‌ജീനി എന്ന പേര്‍ മാത്രമാണ്‌ പറഞ്ഞത്‌. പരുക്ക്‌ ഗുരുതരമായതിനാല്‍ അവിടെനിന്ന്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്ക്‌ മാറ്റി. മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലും ഇവര്‍ പരസ്‌പര വിരുദ്ധമായാണു കാര്യങ്ങള്‍ പറഞ്ഞത്‌. ഭര്‍ത്താവ്‌ കാവീട്‌ സ്വദേശി അര്‍ഷാദ്‌ എന്നാണ്‌ ആദ്യം പറഞ്ഞത്‌. ആദ്യം പറഞ്ഞ സ്വന്തം പേരും മാറ്റി ഐശ്വര്യ എന്നാക്കി.



ഒടുവില്‍ പോലീസ്‌ അന്വേഷണത്തിലാണ്‌ യുവതിയുടെ ശരിയായ വിലാസം ലഭിച്ചത്‌. യുവതിയെ 15 വര്‍ഷം മുമ്ബ്‌ പേരകം കാവീട്‌ സ്വദേശി പൂക്കയില്‍ വീട്ടില്‍ ഷാജി വിവാഹം കഴിച്ചിരുന്നു. ഒമ്ബതിലും ആറിലും പഠിക്കുന്ന രണ്ട്‌ കുട്ടികളുമായി ജീവിക്കുകയായിരുന്നു. ഷാജിക്ക്‌ സിമെന്റ്‌ പണിയാണ്‌.



 ഇതിനിടെ ഇവരുടെ വീടിനടുത്തുള്ള കാവീട്‌ തറയില്‍ വീട്ടില്‍ അര്‍ഷാദുമായി യുവതി ഇഷ്‌ടത്തിലായി. 15 ദിവസം മുമ്ബ്‌ ഷാജിയുമായി വഴക്കിട്ട്‌ അര്‍ഷാദിന്റെ കൂടെ വീടുവിട്ടു പോയതാണ്‌.
പിന്നീട്‌ ഇരുവരും വരടിയത്ത്‌ വാടകയ്‌ക്ക്‌ താമസിച്ചു വരികയായിരുന്നു. കടുത്ത മാനസിക സമ്മര്‍ദം അനുഭവിച്ചു വന്നിരുന്ന പ്രതീക്ഷ ഇടയ്‌ക്കിടെ മക്കളെ കാണണമെന്ന്‌ ആവശ്യപ്പെടാറുണ്ടായിരുന്നു. ശല്യമായെന്ന്‌ തോന്നി പ്രതീക്ഷയെ അര്‍ഷാദ്‌ ഒഴിവാക്കാന്‍ ആലോചിച്ചിരുന്നു. മക്കളെ കാണാനെന്ന്‌ പറഞ്ഞ്‌ ഇരുവരും അര്‍ഷാദിന്റെ സുഹൃത്തിന്റെ കാറില്‍ ഇന്നലെ രാവിലെ കുന്നംകുളത്ത്‌ എത്തിയിരുന്നു. പട്ടാമ്ബി റോഡില്‍ സ്വകാര്യ ജൂവലറിക്കു സമീപത്തെ കുരിശുപള്ളിക്കും സമീപം വഴക്കുണ്ടായി. യുവതിയെ കാറിനു പുറത്ത്‌ നിര്‍ത്തി കാര്‍ മുന്നോട്ടു എടുക്കുന്നതിനിടെ യുവതി ഡോറില്‍ പിടിമുറുക്കി.



തുടര്‍ന്ന്‌ യുവതിയെയും കൊണ്ട്‌ കാര്‍ അതിവേഗതയില്‍ വരുന്നതിനിടെയാണ്‌ കുന്നംകുളം നഗരത്തില്‍ അപകടത്തില്‍പ്പെട്ടത്‌. യുവതി റോഡില്‍ വീണശേഷം അതിവേഗതയില്‍ തൃശൂര്‍ ഭാഗത്തേക്ക്‌ കാറുമായി കടന്നുകളഞ്ഞ അര്‍ഷാദിനുവേണ്ടി പോലീസ്‌ നടത്തിയ തെരച്ചിലിനൊടുവില്‍



ഉച്ചയോടെയാണ്‌ അര്‍ഷാദിനെ ചെമ്മണ്ണൂരില്‍നിന്നും പിടികൂടിയത്‌. അര്‍ഷാദിനെ കുറിച്ച്‌ പോലീസ്‌ കൂടുതല്‍ അന്വേഷണം നടത്തുമെന്ന്‌ പോലീസ്‌ അറിയിച്ചു.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe