Type Here to Get Search Results !

ബെവ്കോ തുറന്നതോടെ കൊവിഡ് രോഗിക്ക് വീട്ടില്‍ ഇരിക്കപ്പൊറുതി ഇല്ലാതായി, അടിച്ച്‌ ഫിറ്റായി നാട്ടില്‍ കറങ്ങിയത് മൂന്ന് മണിക്കൂര്‍

 




പട്ടിമറ്റം: അടിച്ച്‌ ഫിറ്റായി വീടു വിട്ടിറങ്ങിയ കൊവിഡ് രോഗിയെ തേടി ആരോഗ്യവകുപ്പും പഞ്ചായത്തംഗങ്ങളും നാട്ടുകാരും പാതിരാത്രി കറങ്ങിയത് മൂന്നു മണിക്കൂറിലേറെ. ഒടുവില്‍ കിഴക്കമ്ബലത്ത് നിന്ന് കണ്ടെത്തിയ രോഗിയെ ഡി.സി.സിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം പട്ടിമറ്റത്താണ് സംഭവം. ചെങ്ങര സ്വദേശിയായ മദ്ധ്യ വയസ്‌ക്കനും കുടുംബക്കാര്‍ക്കും കൊവിഡ് ബാധിച്ചിരുന്നു. വീട്ടില്‍ നിന്നും ആര്‍ക്കും പുറത്ത് പോകാന്‍ പറ്റാത്ത അവസ്ഥ.


ഗൃഹനാഥന് ബെവ്കോ തുറന്നതോടെ രണ്ടെണ്ണം അടിക്കാതെ നിവര്‍ത്തിയില്ലാതായി. ഒടുവില്‍ പട്ടിമറ്റത്തെ ഒരോട്ടോക്കാരന്റെ സഹായം തേടി. വീട്ടുകാരറിയാതെ സൗജന്യ കിറ്റെന്ന് തെറ്റിദ്ധരിപ്പിച്ച്‌ പലചരക്ക് സാധനങ്ങള്‍ വാങ്ങി കിറ്റിലാക്കി ഒപ്പം ഒരു പൈന്റും വാങ്ങി കിറ്റിലിട്ട് കൊവിഡ് രോഗിക്ക് കൈമാറി.

കിറ്റു കിട്ടിയ പാടെ പൈന്റ് അകത്താക്കിയ രോഗി രാത്രി പത്ത് മണിയോടെ വീടിവിട്ടിറങ്ങുകയായിരുന്നു. മദ്യ ലഹരിയില്‍ തലക്കേറ്റ പെരുപ്പില്‍ സ്ഥല കാല ബോധം ഇല്ലാതെ പൊതു റോഡില്‍ കറങ്ങിയ ഇയാളെ കണ്ടതോടെ നാട്ടുകാരില്‍ ചിലര്‍ വിവരം പഞ്ചായത്തംഗത്തെ ധരിപ്പിച്ചു.


Read Also:-ഓച്ചിറയിൽ കണ്ടയ്നർ ലോറി മറിഞ്ഞു


പഞ്ചായത്തംഗം ആരോഗ്യ വകുപ്പിലറിയിച്ചതോടെ പട്ടിമറ്റം സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും കുന്നത്തുനാട് പൊലീസ് സ്റ്റേഷനിലേക്ക് വിളിയെത്തി. എന്നാല്‍ വാഹനമില്ലെന്നും വരാനാളില്ലെന്നും പറഞ്ഞ് നൈറ്റ് ഡ്യൂട്ടിയിലുള്ള എ.എസ്.ഐ തടിതപ്പി. വിവരമറിഞ്ഞ് ആശുപത്രിയിലെ വനിതാ ഡോക്ടറടക്കം ഉദ്യോഗസ്ഥര്‍ പാതിരാത്രി ആശുപത്രിയില്‍ പാഞ്ഞെത്തി. ഡോക്ടര്‍ നേരിട്ട് പൊലീസിനോട് വിഷയത്തില്‍ ഇടപെടാന്‍ നിര്‍ദ്ദേശം നല്‍കിയെങ്കിലും കൊവിഡ് രോഗിക്ക് പിന്നാലെ പോകുന്നതല്ല പണിയെന്നു പറഞ്ഞ് പൊലീസ് വീണ്ടും തന്ത്രപൂര്‍വം ഒഴിവായി. ഇതിനോടകം രോഗി പട്ടിമറ്റത്തു നിന്നും നടന്ന് കിഴക്കമ്ബലം വരെയെത്തി.



പഞ്ചായത്തംഗവും നാട്ടുകാരും തൊട്ടു പിന്നാലെ കൂടിയെങ്കിലും പി.പി.ഇ കിറ്റില്ലാത്തതിനാല്‍ ആര്‍ക്കും രോഗിയെ പിടിക്കാനായില്ല. പിന്നീട് പെരിങ്ങാലക്കാരനായ മറ്റൊരു മെമ്ബറെ വിളിച്ച്‌ ആംബുലന്‍സും സന്നദ്ധസേവകരേയും ഏര്‍പ്പാടാക്കി. അവര്‍ പി.പി.ഇ കിറ്റിട്ടെത്തി കിഴക്കമ്ബലത്തു നിന്നും രോഗിയെ പിടിച്ച്‌ ആംബുലന്‍സില്‍ കയറ്റി ഡി.സി.സിയില്‍ എത്തിക്കുകയായിരുന്നു. കൊവിഡ് കേസുകളില്‍ നീതിപൂര്‍വമായ സഹകരിക്കേണ്ട കുന്നത്തുനാട് പൊലീസിലെ ഒരുദ്യോഗസ്ഥന്‍ കാണിച്ച അലംഭാവത്തില്‍ ഡോക്ടറും പഞ്ചായത്തംഗങ്ങളും നാട്ടുകാരും രോഗിയെ ആശുപത്രിയില്‍ എത്തിക്കും വരെ മണിക്കൂറുകളോളം മുള്‍മുനയിലായി.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe