Type Here to Get Search Results !

ഷാന്‍ വധം: ആസൂത്രണം ആര്‍എസ്‌എസ്‌ നേതൃത്വം ; 2 പേര്‍ റിമാന്‍ഡില്‍

 




ആലപ്പുഴയില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനിനെ ആര്‍എസ്‌എസുകാര്‍ കൊലപ്പെടുത്തിയത് മുഖ്യശിക്ഷക് കൊല്ലപ്പെട്ടതിന്റെ പ്രതികാരമായാണെന്ന് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്.


കഴിഞ്ഞ ഫെ ബ്രുവരി 24ന് വയലാറില്‍ എസ്ഡിപിഐക്കാര്‍ ആര്‍എസ്‌എസ് മുഖ്യശിക്ഷക് നന്ദുകൃഷ്ണയെ കൊന്നതിന് പ്രതികാരമായിട്ടാണിത്. ആര്‍എസ്‌എസ് ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണ് ആസൂത്രണം. ആര്‍എസ്‌എസ് കാര്യാലയത്തില്‍നിന്നാണ് പ്രതികളെ പിടിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്.


ഷാനിനെ കൊലപ്പെടുത്താനായി രണ്ടരമാസം മുമ്ബ് ഗൂഢാലോചന തുടങ്ങി . രണ്ടാഴ്ച ഇയാളുടെ നീക്കങ്ങള്‍ നിരീക്ഷിച്ചു. വാടകയ്ക്കെടുത്ത കാറില്‍ രണ്ടുദിവസം പിന്തുടര്‍ന്നു. ശനി രാത്രി ഏഴരയോടെ കാറിലെത്തിയ അഞ്ചുപേരും ബൈ ക്കിലെത്തിയ ഒരാളുമാണ് കൃത്യം നടത്തിയത്. ബെെക്കിലെത്തിയ ആള്‍ നല്‍കിയ വിവരം അനുസരിച്ചാണ് കൊലപാതകസംഘം കൃത്യം നടത്തിയതെന്നും റിപ്പോര്‍ട്ട് പറയുന്നു.

കേസില്‍ അറസ്റ്റിലായ രണ്ട് ആര്‍എസ്‌എസ് പ്രവര്‍ത്തകരെ ആലപ്പുഴ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതി റിമാന്‍ഡ് ചെയ്തു.



 ആര്‍എസ്‌എസ് കലവൂര്‍ ഖണ്ഡസേവാ പ്രമുഖ് മണ്ണഞ്ചേരി പഞ്ചായത്ത് നാലാംവാര്‍ഡില്‍ പൊന്നാട് കാവച്ചിറ പ്രസാദ് എന്ന രാജേന്ദ്രപ്രസാദ് (39), ആര്‍എസ്‌എസ് കലവൂര്‍ മണ്ഡല്‍ കാര്യവാഹക് കലവൂര്‍ കാട്ടൂര്‍ കുളമാക്കി വെളിയില്‍ കുട്ടന്‍ എന്ന രതീഷ് (31) എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്.

ശനി രാത്രിയാണ് ഷാനിനെ കാറിടിച്ചു വീഴ്ത്തിയശേഷം വെട്ടിക്കൊന്നത്. പിന്നാലെ ഞായര്‍ പുലര്‍ച്ചെ ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത്ത് ശ്രീനിവാസനെ എസ്ഡിപിഐക്കാര്‍ കൊലപ്പെടുത്തി. ഈ കേസില്‍ നിരവധി പേര്‍ കസ്റ്റഡിയില്‍ ഉണ്ടെങ്കിലും ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe